രണ്ടു വര്‍ഷം മുന്‍പ് പത്തു നൂറ് ഹിന്ദു സംഘടനകള്‍ ഒന്നിച്ചുചേര്‍ന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച അവകാശപത്രിക പരിഗണിക്കാത്തതിന്ന് നാലുദിവസം സെക്രട്ടറിയേറ്റിന്ന് മുന്നില്‍ സമരം ചെയ്തത് ഇവിടത്തെ പത്രമാധ്യമങ്ങള്‍ പ്രധാന്യം കൊടുത്തുകണ്ടില്ല. അതേസമയം വിഴിഞ്ഞം പദ്ധതിക്ക് എതിരായി ഒരു പള്ളീലച്ചന് വാതുറന്നപ്പോള്‍ എല്ലാ വാര്‍ത്താമാധ്യമങ്ങളും അതിന്റെ പിന്നാലെ പോവുകയും മുഖ്യന്വരെ മുട്ടുകുത്തി വിളിച്ചുവരുത്തി ചര്‍ച്ചചെയ്തു. ലീഗും കേരളകോണ്‍ഗ്രസ്സും ഹിന്ദുവോട്ടര്മാരുടേയും വോട്ടുനേടിയിട്ടാണല്ലോ ജയിച്ച് അസംബഌയില്‍ എത്തിച്ചേര്‍ന്നത്.
നാലുവര്‍ഷമായിട്ടും അവര്‍ അവരുടെ ആള്ക്കാരുടെമാത്രം പ്രത്യേകിച്ച് പള്ളീലച്ചന്മാരുടേയും വഖഫ്ബോര്ഡുകളുടെയും മാത്രം കാര്യം നോക്കുന്നു..ഇതുവരെയായിട്ട് വോട്ടചെയ്തു ജയിപ്പിച്ച ഹിന്ദുക്കളുടെ ഒരുകാര്യവും ഇക്കൂട്ടര്‍ എവിടേയും ഉന്നയിച്ചുകാണുന്നില്ല. പാവപ്പെട്ട ആദിവാസികള്‍ വീടുവെക്കുവാന്‍ മൂന്നു സെന്റ് ഭൂമിക്കുവേണ്ടി നില്‍പ്പുസമരം ചെയ്തിട്ട് എന്തുകിട്ടി? പള്ളിക്കും പട്ടക്കാര്‍ക്കും ഏക്കര്‍കണക്കിന് ഭൂമി കാല്‍കാശ് വാങ്ങിക്കാതെ എഴുതിക്കൊടുക്കുകയല്ലേ, ഹൈക്കോടതിയുടെ സ്റ്റേപോലും തള്ളിക്കൊണ്ട്.
ഇതിനു ഒരു പ്രതിവിധിയുണ്ട്. അരുവിക്കര തെരഞ്ഞെടുപ്പോടുകൂടി ഹിന്ദുക്കള്‍ക്കും ചിലത് ചെയ്യുവാന്‍ സാധിക്കുമെന്ന ബോധോദയം ഉണ്ടായ സ്ഥിതിക്ക് എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചുകൂടാ. ഈഴവരും നായരും (എസ്എന്‍ഡിപി, എന്‍എസ്എസ്) പ്രബ ലരും സംഘടിതരും ആണെന്നത് സംശയമില്ലാത്ത കാര്യമാണല്ലോ. മറ്റുള്ള സമുദായങ്ങളും തരക്കേടില്ലാത്തവിധം സംഘടിച്ചു ശക്തിപ്രാപിച്ചു വരുന്നുണ്ട്.
ഈ സമുദായങ്ങള്‍ ഒരു മിനിമം പരിപാടിയില്‍ ബിജെപിയുമായി രാഷ്ട്രീയ നീക്കുപോക്കുണ്ടാക്കി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള ഒരു അരങ്ങേറ്റമായി ഈ വരുന്ന പഞ്ചായത്ത് തെരഞ്ഞടുപ്പിനെ കണ്ടാല്‍ എങ്ങനെ ഇരിക്കും. ഇപ്പോള്‍ എസ്എന്‍ഡിപി ബിജെപിയുമായി അടുക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ഇടതുപക്ഷത്തിന്നു മുട്ടുവിറക്കുവാന് തുടങ്ങി. ഈ ഒരു സന്ദര്‍ഭം ഇവിടത്തെ ഹിന്ദുസമൂഹം പാഴാക്കിയാല്‍ ഇനി ഇതുപോലൊരു സ്വര്‍ണ്ണാവസരം ഹിന്ദു സമൂഹത്തിന് കിട്ടുകയില്ല. ഒരു ഉമ്മന്ചാണ്ടിയ്ക്കല്ല, ഒരു കുഞ്ഞാലിക്കുട്ടിക്കും അടുത്തകാലത്തൊന്നും ഭരണത്തിന്റെ ഏഴലയത്തുപോലും എത്തിപ്പെടുവാന്‍ സാധിക്കുകയില്ല. അങ്ങനെ ഹിന്ദുക്കളുടെ ഭരണം നിലവില്വന്നാലുള്ള സ്ഥിതി ഒന്നൂഹിക്കുന്നത് നന്നായിരിക്കും.
ബി പി രാജു, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: