ഗയ: ബീഹാറിലെ ബോധഗയയില്‍ നടക്കുന്ന ഹിന്ദു ബൗദ്ധ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. മതസംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ നാം പരമാവധി ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കടുത്ത മതവാദികളാണ് സംഘര്‍ങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നത്.
ഹിന്ദുധര്‍മ്മവും ബൗദ്ധ ധര്‍മ്മവും തമ്മില്‍ വലിയ സാമ്യതകളുണ്ട്. ഭാരതത്തെ ബൗദ്ധഭാരതമെന്നും വിളിക്കാം. വേഷം മാറിയ ശ്രീബുദ്ധന് തന്നെയാണ് ശ്രീശങ്കരാചാര്യരും. മോദി പറഞ്ഞു. സംസ്കാരം നശിപ്പിക്കാതെ, പരിസ്ഥിതി തകര്‍ക്കാതെ നമുക്ക് വികസനം കൊണ്ടുവരേണ്ടതുണ്ട്. വിവിധ മതങ്ങളിലെ പൊതുവായ കാര്യങ്ങള്‍ക്കു വേണം നാം പ്രാധാന്യം നല്കാന്. വിവിധ മതങ്ങള്‍ പഠിപ്പിക്കുന്നതെല്ലാം ഒന്നു തന്നെയാണ്. അദ്ദേഹം പറഞ്ഞു.
പ്രസംഗം 20 മിനിറ്റ് നീണ്ടു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലേറെപ്പേര്‍ പങ്കെടുത്തു. ബോധഗയ പ്രഖ്യാപനത്തെ അദ്ദേഹം അംഗീകരിച്ചു. നേരത്തെ ബോധഗയയിലെ മഹാബോധി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി. ബോധിവൃക്ഷത്തണലില്‍ നടന്ന ധ്യാനത്തിലും അദ്ദേഹം പങ്കെടുത്തു. തനിക്ക് മുന്‍പ് രണ്ടു പ്രധാനമന്ത്രിമാര്‍ ബോധഗയയില്‍ എത്തിയ കാര്യം അദ്ദേഹം അനുസ്മരിച്ചു. ജവഹര്‍ലാല്‍ നെഹ്റു, അടല്‍ബിഹാരി വാജ്പേയി എന്നിവരാണ് ഇവിടം മുന്‍പ് സന്ദര്‍ശിച്ചിട്ടുള്ളത്. ബോധഗയയുടെ വികസനത്തിന് എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: