ഏറ്റുമാനൂര്‍: കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കാന്‍ ശ്രമിച്ച ചരക്കു സേവന നികുതി ബില്‍ തുടങ്ങിയ ജനോപകാരപ്രദമായ നിയമ നിര്‍മ്മാണത്തെ പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്തി അട്ടിമറിച്ച കോണ്‍ഗ്രസ് രാജ്യത്തിന്റെ പുരോഗതിക്ക് വിലങ്ങു തടിയാണെന്ന് ഉത്തര്‍പ്രദേശ് എം പി ഡോ. കീര്‍ത്തിവര്‍ദ്ധന്‍ സിംഗ. ബി ജെ പി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക്കയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു പി എ സര്‍ക്കാര്‍ നടത്തിയ നിരവധി അഴിമതികള്‍ കാരണമാണ് അവരെ ജനങ്ങള്‍ കൈവെടിഞ്ഞതെന്നും അതിനു സമാനമായ അഴിമതി നിറഞ്ഞ ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും സിംഗ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്സുകാര്‍ക്ക് രാജ്യത്തിലെ ജനങ്ങളുടെ കാര്യത്തിലല്ല മറിച്ച് ഒരു കുടുംബത്തിന്റെ ശ്രേയസ്സിലാണ് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.വി.ബൈജു അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. കെ. നാരായണന് നമ്പൂൂതിരി, ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് ടി. ആര്. നരേന്ദ്രന്, എന്‍. കെ. ശശികുമാര്‍, വി.ആര്. രാജന്., ബി. ജയചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: