തിരുവനന്തപുരം: ശ്രീകൃഷ്ണന് സ്നേഹത്തിന്റെ മാത്രം ഭാഷയിലാണ് ലോകത്തോട് സംസാരിച്ചതെന്ന് സുഗതകുമാരി. വളര്‍ന്നപ്പോള്‍ അദ്ദേഹം ധര്‍മത്തിന്റെ ശംഖധ്വനി മുഴക്കി. ബാലഗോകുലം തിരുവന്തപുരത്ത് നടത്തിയ ശോഭായാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ലോകത്തിന് മുന്നില്‍ എക്കാലവും നിറഞ്ഞുനില്ക്കുന്ന ഏറ്റവും മനോഹരമായ സങ്കല്പമാണ് ശ്രീകൃഷ്ണന്. പകയും വിദ്വേഷവും അസ്തമിച്ച് നാട്ടില്‍ സ്നേഹവും സമാധാനവും ശാന്തിയും കാരുണ്യവും വര്‍ധിച്ച് പാലമൃത് നിറയാന്‍ ശോഭായാത്രക്ക് കഴിയുമാറാകട്ടെ. കൃഷ്ണന് ശക്തിയുടെ ഏറ്റവും നല്ല പ്രതീകവും കൂടിയാണ്. കൃഷ്ണവിഗ്രഹത്തില്‍ തുളസിമാല ചാര്‍ത്തിക്കൊണ്ട് സുഗതകുമാരി പറഞ്ഞു. കരാരവിന്ദേന എന്നു തുടങ്ങുന്ന ശ്രീകൃഷ്ണസ്തുതിയും ചൊല്ലി.
ശ്രീകൃഷ്ണനെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്തവരൊക്കെ അവസാനം കൃഷ്ണഭക്തിയില്‍ മുഴുകി കൃഷ്ണനാമം ജപിച്ച് കൃഷ്ണനെ മനസ്സില്‍ കുടിയിരുത്തിയതാണ് ചരിത്രമെന്ന് ജന്മാഷ്ടമി സന്ദേശം നലകിയ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് പറഞ്ഞു.
എല്ലാ കുഞ്ഞുങ്ങളും ശ്രീകൃഷ്ണനെപ്പോലെ മാതൃകാപുരുഷനായി വളരണമെന്നാണ് ശ്രീകൃഷ്ണാദര്ശം മുറുകെ പിടിക്കുന്ന ബാലഗോകുലത്തിന്റെ ആഗ്രഹം. ആദര്‍ശഗ്രാമമായി ഭൂലോകം മാറണം.
കുഞ്ഞുങ്ങള്‍ക്ക് നന്മ പകരുന്ന, ലോകത്തിലെ ഏറ്റവും വലിയ കുട്ടികളുടെ സംഘടന കൂടിയായ ബാലഗോകുലം മുന്നോട്ടു വച്ച ആദര്‍ശത്തെ കേരള ജനത സമ്പൂര്‍ണമായും ഏറ്റെടുത്തു. അതിന്റെ തെളിവാണ് കഴിഞ്ഞ നാലുപതിറ്റാണ്ടായി ബാലഗോകുലത്തിന് ലഭിച്ചുവരുന്ന സ്വീകാര്യത എന്നും ബാബുരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: