കൊച്ചി: പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ നിന്നും വില്‍പ്പനക്കായി ഹെറോയിന്‍ കടത്തിക്കൊണ്ടുവന്ന ഉത്തരേന്ത്യന്‍ സംസ്ഥാന തൊഴിലാളി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായി.
പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിലെ മൂര്‍ഷിദാബാദ് ജില്ലയിലെ ധോംകല് നിയമസഭാ മണ്ഡലത്തില്‍ പാരാ-മണ്ഡല് ദേശത്ത് ഒഹാബ് മണ്ഡല് മകന് 31 വയസ്സുള്ള മഹിദുല്‍ മണ്ഡല് എന്നയാളെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എസ്. ശശികുമാര്‍ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കല്‍ നിന്നും 20 ഗ്രാം ഹെറോയിന്‍ കണ്ടടുത്തു. നാലു മാസം മുമ്പ് രണ്ടര കിലോ ഗ്രാം കഞ്ചാവുമായി എക്സൈസ് സ്പഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും വില്‍പ്പന ആരംഭിച്ചതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂരിലെ പള്ളിക്കവലക്കടുത്ത് പ്രതി താമസിച്ചിരുന്ന വാടക വീട്ടില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടി കൂടിയത്.
എറണാകുളം അസ്സിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എ.എസ്.രഞ്ചിത്തിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ.ജബ്ബാര്‍, പി.കെ.ബാലകൃഷ്ണന് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ഡി. ജോസ്, എന്‍.കെ.മണി, വിപിന്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: