തിരുവനന്തപുരം: ധനമന്ത്രി കെ.എംമാണിക്കെതിരായ ബാര്‍ കോഴ കേസില്‍ വിജിലന്‍സിന്റെ ലീഗല്‍ അഡ്വൈസര്‍ വി.വി. അഗസ്റ്റിനെ തല്‍സ്ഥാനത്തു നിന്നും സര്‍ക്കാര്‍ മാറ്റി. ഇനി മുതല്‍ കേസില്‍ സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ജി. ശശീന്ദ്രന് ഹാജരാകും.
കഴിഞ്ഞ തവണ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഗസ്റ്റിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിലുള്ള അതൃപ്തിയാണു നടപടിക്കു കാരണമായതെന്നാണു സൂചന. ഈ മാസം പത്തിനാണ് കേസ് കോടതി ഇനി പരിഗണിക്കുന്നത്. ഇതാദ്യമായാണ് ബാര്‍ കോഴ കേസില്‍ മുതിര്‍ന്ന അഭിഭാഷകന് വിജിലന്‍സിനു വേണ്ടി ഹാജരാവുന്നത്.
കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ അഡ്വക്കേറ്റ് ജനറലിനെ മറികടന്ന് സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടിയതിന്റെ സാധുതയെന്തെന്ന് വിജിലന്‍സ് കോടതി ആരാഞ്ഞിരുന്നു, മന്ത്രി മാണിക്കെതിരെയുള്ള തെളിവുകള്‍ അപര്യാപ്തമാണെന്നാണ് സുപ്രീംകോടതി അഭിഭാഷകരായ മോഹന്‍ പരാശരനും നാഗേശ്വര റാവുവും നിയമോപദേശം നല്‍കിയത്. ഇവരുടെ ഉപദേശം തേടാനുള്ള തീരുമാനം ആരുടേതാണെന്നും കോടതി ചോദിച്ചിരുന്നു.
വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ സി.സി. അഗസ്റ്റിന് ഇതിന് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത് എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: