ന്യൂദല്‍ഹി: ദല്‍ഹി-ഫരീദാബാദ് മെട്രോ ലൈനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. രാഷ്ട്രീയവിവാദങ്ങളല്ല, വികസനമാണ് രാജ്യത്തിനു വേണ്ടതെന്ന് പുതിയ മെട്രോ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം മോദി മെട്രോയില്‍ യാത്ര ചെയ്തു. വയലറ്റ് ലൈനിലെ ജനപത് സ്റ്റേഷനില്‍ നിന്നും ഫരീദാബാദിലെ ബഡാ ചൗക്ക് സ്റ്റേഷന് വരെയാണ് അദ്ദേഹം യാത്ര ചെയ്തത്.
മെട്രോയിലെ യാത്രക്കാരുമായി സംസാരിച്ച പ്രധാനമന്ത്രി അവര്‍ക്കൊപ്പം സെല്‍ഫിയും പകര്‍ത്തി. പിന്നെ സഹയാത്രികയുടെ കയ്യിലിരുന്ന കുഞ്ഞിനെ ലാളിച്ചു. പുസ്തകവായനയ്ക്കുവേണ്ടിയും അല്പസമയം നീക്കിവച്ചു. മെട്രോയില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രി തന്നെ ട്വീറ്റും ചെയ്തു. കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, വീരേന്ദര്‍ സിംഗ് തുടങ്ങിയവരും പ്രധാനമന്ത്രിയെ അനുഗമിച്ചു. ഏപ്രിലില്‍ എയര്‍പോര്‍ട്ട് മെട്രോ ലൈനില്‍ യാത്ര ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, മെട്രോമാന് ഇ.ശ്രീധരന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിരുന്നു.
ദല്‍ഹി-ഫരീദാബാദ് മെട്രോ ലൈന്‍ യാഥാര്‍ത്ഥ്യമായതോടെ ഇരു പട്ടണങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്ന രണ്ട് ലക്ഷത്തോളം പേരുടെ യാത്രാക്ലേശത്തിനാണ് അറുതിയായിരിക്കുന്നത്. ദല്‍ഹി മെട്രോയുടെ തുടര്‍ച്ചയായ ഈ മെട്രോ ബദാര്‍പൂര്‍ മുതല്‍ ഫരീദാബാദിലെ എസ്കോര്‍ട്ട്സ് മുജേസര്‍ വരെയാണ്. 2500 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഇതില്‍ 1557 കോടി രൂപ ഹരിയാന സര്‍ക്കാരും 537 കോടി കേന്ദ്ര സര്‍ക്കാരും, 400 കോടി ദല്‍ഹി മെട്രോയുമാണ് നല്‍കിയത്.
13.875 കിലോമീറ്ററാണ് മെട്രോ ലൈനിന്റെ ദൂരം. സരായി, എന്‍.എച്ച്.പി.സി ചൗക്ക്, മേവാല മഹാരാജ്പൂര്, സെക്ടര്‍28, ബാദ്കല്‍ മോര്, ഓള്‍ഡ് ഫരീദാബാദ്, നാലം ചൗക്ക് അജ്റോണ്ട, ബഡാ ചൗക്ക്, എസ്കോട്ട്സ് മുജേസര്‍ എന്നീ ഒന്‍പത് സ്റ്റേഷനുകളാണ് ഉള്ളത്. 2017ഓടെ രണ്ട് സ്റ്റേഷന് കൂടി വരുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: