ന്യൂദല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ്സിംഗും ടിവി അവതാരക അമൃത റായിയും വിവാഹിതരായി. ഇരുവരും വിവാഹിതരായെന്ന് അമൃത റായ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ആഗസ്റ്റ് അവസാനം ചെന്നൈയിലായിരുന്നു വിവാഹമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദ്വിഗ് വിജയ് സിംഗിനെ വിവാഹം കഴിച്ചു എന്നു വ്യക്താക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ അമൃതാ റായി താന്‍ സൈബര്‍ കുറ്റത്തിന്റെ ഇരയാണെന്നും ആരോപിക്കുന്നു. 68 വയസ്സുള്ള ദ്വിഗ് വിജയ് സിംഗിനും 44 വയസുള്ള തനിക്കും ഇടയിലെ പ്രായവ്യത്യാസത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാമെന്ന് അമൃതാ റായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എന്താണ് നല്ലതെന്നു തീരുമാനിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് അമൃതാ റായി വ്യക്തമാക്കുന്നു.
ഇപ്പോള്‍ അമേരിക്കയിലാണ് ദ്വിഗ്വിജയുള്ളത്. ഇരുവരും തമ്മിലുള്ള ബന്ധം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ വിവാദത്തിനിടയാക്കിയിരുന്നു. അമൃതയുമായി പ്രണയത്തിലാണെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദിഗ്വിജയ് സിംഗ് സമ്മതിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ പ്രചരിച്ചതോടെയാണ് സിംഗ് വിശദീകരണവുമായി രംഗത്ത് വന്നത്.
2013ല്‍ ദ്വിഗ്വിജയുടെ ഭാര്യ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ആ ബന്ധത്തില്‍ സിംഗിന് നാല് പെണ്മക്കളും ഒരു മകനുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: