ക്വലാലംപൂര്‍: അഭയാര്‍ഥികള്‍ കയറിയ ബോട്ട് മുങ്ങിയുള്ള ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അന്‍പതായി. മലേഷ്യന്‍ ബോട്ടു മുങ്ങി മരിച്ചവരെല്ലാം ഇന്തോനേഷ്യക്കാരാണ്. മൂന്നു ദിവസം മുന്‍പാണ് ബോട്ട് മുങ്ങിയത്. ഇതില്‍ നിന്ന് ഒരാളെ മാത്രമാണ് രക്ഷിക്കാനായത്. മലേഷ്യയിലെ സെലങ്കേറെില് നിന്ന് 16 കിലോമീറ്റര്‍ അകലെ കടലിലാണ് കൂടുതലാള്‍ക്കാര്‍ കയറിയ തടി ബോട്ട് മുങ്ങിയത്.
മധ്യേഷ്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥി പ്രവാഹം ശക്തമായി തുടരുകയാണ്. മധ്യേഷ്യ, ആഫ്രിക്ക, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, സിറിയ, ഇറാഖ് തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് അഭയം തേടി ആയിരങ്ങള്‍ ബോട്ടുകളില്‍ തള്ളിക്കയറി യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
ഇവര്‍ക്ക് അഭയം നല്‍കുന്നതിനെച്ചൊല്ലി ഈ രാജ്യങ്ങളില്‍ വലിയ ഭിന്നതയാണ് ഉണ്ടായിരിക്കുന്നത്. വൃദ്ധരും കുട്ടികളും ആട്ടിന്‍പറ്റങ്ങളെപ്പോലെയാണ് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. സംഘര്‍ഷം ഭയന്ന്, സമാധാനപരമായ ജീവിതവും ജോലിയും സ്വപ്നം കണ്ടാണ് ഈ യാത്ര. ട്രെയിനുകളിലും ബോട്ടുകളിലും കപ്പലുകളിലും എത്തുന്ന ഇവര്‍ക്ക് പലയിടങ്ങളിലും കടുത്ത പീഡനമാണ് ലഭിക്കുന്നതും. പോലീസിന്റെ വക ക്രൂര മര്‍ദ്ദനം വേറെ.
അതിനിടെ ജര്‍മ്മനിയും ഓസ്ട്രിയയും രാജ്യാതിര്‍ത്തികള്‍ തുറന്ന് അഭയാര്‍ഥികളെ സ്വീകരിച്ചുതുടങ്ങി. ദിവസങ്ങളായി അഭയമില്ലാതെ അലഞ്ഞു നടന്നവര്‍ക്കാണ് ആശ്വാസമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: