തിരുവനന്തപുരം: ബാലഗോകുലത്തിന് ബദലായി ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് സംസ്ഥാനത്തെമ്പാടും ശോഭായാത്രകള്‍ നടത്തുമെന്ന് വീമ്പിളക്കിയ സിപിഎം സംസ്ഥാനനേതൃത്വം സ്വയം അപഹാസ്യരായി. ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശോഭായാത്രകള്‍ പൊളിയുകയായിരുന്നു.
ബാലസംഘത്തെ മുന്‍നിര്‍ത്തി സിപിഎം സംഘടിപ്പിച്ച ഘോഷയാത്രയ്ക്ക് ജനപങ്കാളിത്തം തീരെ ഇല്ലായിരുന്നു. ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്രകള്‍ നാമജപങ്ങളാല്‍ ഭക്തിസാന്ദ്രമായപ്പോള്‍ സിപിഎം ഘോഷയാത്ര ജാഥകള്‍ പോലെ മുദ്രാവാക്യം വിളികളുമായാണ് നീങ്ങിയത്. ബാലന്മാര് പാടെ വിട്ടുനില്‍ക്കുകയും ചെയ്തു. പരീക്ഷിച്ചു പരാജയപ്പെട്ട പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് വലിയൊരു വിഭാഗം ദേശീയപ്രസ്ഥാനങ്ങളിലേക്ക് ചേക്കേറിയതാണ് സിപിഎമ്മിനെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
ശ്രീകൃഷ്ണജയന്തി ആഘോഷിച്ചിട്ടില്ലെന്നു പറയുന്ന സിപിഎം എന്തടിസ്ഥാനത്തിലാണ് ഉറിയടി സംഘടിപ്പിച്ചതെന്ന് വ്യക്തമാക്കുന്നില്ല. ഓണാഘോഷത്തില്‍ എവിടെയാണ് ഉറിയടിയെന്ന ചോദ്യത്തിന് സിപിഎം നേതാക്കള്‍ക്ക് മറുപടിയുമില്ല.
ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ഉറിയടിയും ശ്രീകൃഷ്ണജയന്തി ആഘോഷവും സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്. ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷന് എന്നീ സംഘടനകളും അണിയറയില്‍ മാത്രമല്ല പ്രത്യക്ഷത്തിലും പ്രവര്‍ത്തിച്ചു. ആഘോഷത്തോടൊപ്പം പായസവിതരണം തുടങ്ങിയവയും ഒരുക്കിയിരുന്നു. പാര്‍ട്ടിയുടെ പായസസദ്യ നിഷ്കരുണം തള്ളിയ പൊതുജനം ബാലഗോകുലം വിതരണം ചെയ്ത അവില്പ്രസാദമാണ് രണ്ടുകയ്യും നീട്ടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: