കോട്ടയം: തിരുവനന്തപുരത്തുനിന്നും മാംഗ്ലൂര്‍ വരെപോകുന്ന 16629-നമ്പര്‍ മലബാര്‍ എകസ്പ്രസിലെ ജനറല്‍കോച്ചുകളുടെ എണ്ണംകുറച്ചത് യാത്ര ദുരിതമാകുന്നു. മുന്നറിയിപ്പില്ലാതെയാണ് ട്രയിനിന്റെ പിന്‍ഭാഗത്ത് ഉണ്ടായിരുന്ന ജനറല്കമ്പാര്ട്ട്മെന്റുകള് കുറച്ചത്.
സ്പെഷ്യല്‍ ട്രയിനിന് വേണ്ടിയാണ് കോച്ചുകള്‍ കുറച്ചതെന്ന് പറയപ്പെടുന്നു. എല്ലാദിവസവും വലിയതിരക്ക് അനുഭവപ്പെടുന്ന മലബാര്‍ എക്സ്പ്രസ്സിലെ കോച്ച് കുറച്ചുകൊണ്ട് സ്പഷ്യല്‍ ട്രയിന്‍ നല്‍കിയെന്ന് പറയുന്നത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതക്ക് ഉദാഹരണമാണ്. താരതമ്യേന യാത്രകാര്‍ കുറവുള്ള കൊല്ലം – വിശാഖപട്ടണം എക്സ്പ്രസ്സ്, തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്സ് തുടങ്ങിയട്രയിനുകളുടെ കോച്ചുകളാണ് കുറച്ചിരുന്നതെങ്കില് ബുദ്ധിമുട്ട് കുറയ്ക്കുവാന്‍ കഴിയുമായിരുന്നുവെന്ന് സ്ഥിരം യാത്രകാര്‍ അഭിപ്രായപ്പെടുന്നു.
മലബാര്‍ എക്സ്പ്രസ്സില്‍ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമായി വനിതകമ്പാര്ട്ട്മെന്റടക്കം 5 ജനറല്‍ കോച്ചുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച്ചയായി ഇത് മൂന്നായി കുറച്ചു. പിറകില്‍ ഉണ്ടായിരുന്ന കോച്ചുകളാണ് കുറച്ചത്. ജനറല്‍ കോച്ചുകള്‍ പിന്ഭാഗത്തില്ലന്ന വിവരം ട്രയിന്‍ സ്റ്റേഷനില്‍ വന്ന് നിന്നുകഴിയുമ്പോള്‍ മാത്രമാണ് യാത്രക്കാര്‍ അറിയുന്നത്. മുന്‍ഭാഗത്തുള്ള കമ്പാര്‍ട്ടമെന്റ് വരെ ഓടിയെത്തുന്നതിന് സമയമില്ലാത്തതിനാല്‍ പലര്‍ക്കും മലബാര്‍ എക്സ്പ്രസ്സിലെ യാത്ര സാധിക്കാതെ വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: