കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ആദ്യവിദേശ സന്ദര്‍ശനം ഭാരതത്തിലേക്ക്. അടുത്ത ആഴ്ച ഭാരതത്തില്‍ എത്തുന്ന വിക്രമസിംഗെ ഭാരത നേതാക്കളുമായി മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച നടത്തും.
സപ്തംബര്‍ 14 മുതല്‍ 16 വരെയുള്ള മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി ചര്‍ച്ച നടത്തും. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെയും ആദ്യ വിദേശ സന്ദര്‍ശനം ഭാരതത്തിലേക്കായിരുന്നു. ‘
കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പിലാണ് വിക്രമസിംഗെ ഭൂരിപക്ഷം നേടി പ്രധാനമന്ത്രിയായത്. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സേക്ക് പരാജയം നേരിടേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: