പാലക്കാട്: അര്‍ദ്ധരാത്രി ബാങ്കില്‍ ഇടപാട്; ബിജെപി-സംഘപരിവാര്‍ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. സിപിഎം ഭരിക്കുന്ന കാഞ്ഞിക്കുളം സഹകരണബാങ്കിന്റെ മുണ്ടൂര്‍ എഴക്കാട് ശാഖയില്‍ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ബാങ്ക് ജീവനക്കാരും സിപിഎം പ്രവര്‍ത്തകരുമായ മുണ്ടൂരിലെ അജി, എഴക്കാട് സ്വദേശി ഗിരീഷ്എന്ന കുട്ടന് എന്നിവരും ഇടപാടിനെത്തിയെന്ന് പറയുന്ന രണ്ടു പട്ടാമ്പി സ്വദേശികളെയുമാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്.
രാത്രി 11നു ശേഷവും ബാങ്ക് തുറന്നിരിക്കുന്നത് കണ്ട് നാട്ടുകാര്‍ പരിശോധന നടത്തിയപ്പോഴാണ് ജീവനക്കാരെയും പുറത്തു നിന്നുള്ള സംഘത്തെയും കണ്ടെത്. ചോദ്യം ചെയ്യലില്‍ ശനിയാഴ്ച്ച ലേലം നടന്ന സ്വര്‍ണ്ണത്തിന്റെ തൂക്കം തിട്ടപ്പെടുത്താനാണ് ബാങ്കിലെത്തിയതെന്ന് ജീവനക്കാര്‍ പറഞ്ഞു.
എന്നാല്‍ പ്രവൃത്തി സമയമല്ലാത്തതിനാല്‍ ദുരൂഹമായ ഇടപൊടിനെക്കുറിച്ച് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കോങ്ങാട് എസ്ഐ ഫിലിപ്പ് സാമിന്റെ നേതൃത്വത്തിലുള്ള പോലീസ് എത്തി. ഇടപൊടിന് കൊണ്ടുവന്നതെന്ന് കരുതുന്ന ഒരു പൊതിയും പണവും ഇന്ന് പകല്‍ നാട്ടുകാരുടെ സാന്നിധ്യത്തില്‍ തുറക്കാമെന്ന വ്യവസ്ഥയില്‍ പോലീസ് ലോക്കറില്‍ വെച്ച് പൂട്ടി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാങ്ക് അവധിയായിരുന്നെങ്കിലും ഉച്ചവരെ ഈ ശാഖ തുറന്നിരുന്നു. വീണ്ടും എട്ടുമണിക്ക് തുറക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അസമയത്ത് ഇടപാട് നടന്നത് സമഗ്രമായി അനേ്വഷിക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച പോലീസില്‍ പരാതി നലകിയതായി ജില്ലാ പ്രസിഡണ്ട് പി.രാജിവ് പറഞ്ഞു. ഇന്നത്തെ പോലിസ് നടപടി തൃപ്തികരമായില്ലെങ്കില് നിയമ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിലെ ദുരൂഹ ഇടപാടില്‍ അനേ്വഷണം ആവശ്യപ്പെട്ട ബിജെപി ഇന്ന് എഴക്കാട് ബ്രാഞ്ച് ഉപരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: