തിരുവനന്തപുരം: അംഗപരിമിത സെന്‍സസ് വിവരശേഖരണം സപ്തംബര്‍ 11 ന് അവസാനിക്കും. പ്രാഥമിക സെന്‍സസില്‍ കേരളത്തിലെ 83 ലക്ഷം വീടുകള്‍ 33,000 ത്തിലധികം അംഗന്‍വാടി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും അതില്‍ 9.67 ലക്ഷം കുടുംബങ്ങളില്‍ അംഗപരിമിതരുളളതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെ കണ്ടെത്തിയ എല്ലാ വീടുകളും ആരോഗ്യ വകുപ്പിലെയും തദ്ദേശസ്വയംഭരണ വകുപ്പിലെയും ആരോഗ്യവിഭാഗം ജീവനക്കാര്‍ സന്ദര്‍ശിച്ച് അംഗപരിമിതരെ സംബന്ധിച്ചുളള വിശദമായ വിവരശേഖരണം നടത്തിവരികയാണ്. ഈ വിവരശേഖരണമാണ് 11 ന് അവസാനിക്കുന്നത്.
ഈ സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ അംഗപരിമിതരെ സംബന്ധിച്ചുളള അടിസ്ഥാനരേഖയായി കണക്കാക്കി വ്യക്തിഗത ആനുകുല്യങ്ങൾ നൽകുന്നതിനും അവരുടെ ഉന്നമതത്തിനായുളള പദ്ധതികൾ തയ്യാറാക്കുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനാൽ സെൻസസിൽ നിന്ന് അംഗപരിമിതരുളള ഒരു കുടുംബവും ഒഴിവായി പോകാതെ ശ്രദ്ധിക്കണം.
ഒന്നാം ഘട്ടത്തിൽ വിട്ടുപോയ വീടുകൾ ഉൾപ്പെടുത്തുന്നതിന് അതത് പ്രദേശത്തെ അംഗൻവാടി പ്രവർത്തകർ, സിഡിപിഒ, നഗരസഭ ആരോഗ്യവിഭാഗത്തിലെയോ ആരോഗ്യവകുപ്പിലെയോ ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരെ സമീപിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: