എരുമേലി: യാത്രക്കാരുടെ ഭാഗ്യവും ഡ്രൈവറുടെ ശ്രദ്ധയും തുണച്ചപ്പോള്‍ ഒഴിവായത് വന്‍ ദുരന്തം.
പത്തനംതിട്ട- തിരുനെല്ലി റൂട്ടിലോടുന്ന ദീര്‍ഘദൂര സര്‍വ്വീസാണ് അപകടത്തിന്റെ വക്കില്‍ നിന്നും രക്ഷപെട്ടത്. ഇന്നലെ വൈകിട്ട് പത്തനംതിട്ട ഡിപ്പോയില്‍ നിന്നും എടുത്ത ബസിന് തുടക്കംമുതലേ ബ്രേക്ക് കിട്ടാതെ വരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടിരുന്നു. റാന്നിയിലെത്തി നോക്കിയിട്ടും മറ്റുകുഴപ്പങ്ങളൊന്നുമില്ലാത്തതിനാല് 30 ഓളം യാത്രക്കാരുമായി സര്‍വ്വീസ് തുടരുകയായിരുന്നു.
എന്നാല്‍ എരുമേലിയിലെത്തിയപ്പോള്‍ മെക്കാനിക്കല്‍ വിഭാഗം ബസ്സിന്റെ ടയര്‍ അഴിച്ചു നോക്കിയപ്പോഴാണ് ബ്രേക്കിന്റെ ലൈനര്‍ പൂര്‍ണ്ണമായും തീര്‍ന്നതായി കണ്ടെത്തിയത്. 1400 ഓളം കിലോമീറ്റര്‍ സര്‍വ്വീസ് നടത്തേണ്ട ബസ്സിന്റെ ബ്രേക്ക്പോലും ശരിയായി നോക്കാതെ സര്‍വ്വീസിനായി കൊടുത്തുവിടുന്നവരുടെ ലക്ഷ്യം കെഎസ്ആര്‍ടിസി വന്‍ ദുരന്തംഉണ്ടാക്കുകയാണെന്നും യാത്രക്കാര്‍ പറഞ്ഞു.
എരുമേലിയില്‍ 6.30 ന് എത്തിയ ബസ്സിന്റെ ബ്രേക്ക് ശരിയാക്കിയ ശേഷമാണ് സര്‍വ്വീസ് തുടര്‍ന്നത്. കിലോമീറ്ററുകളോളം യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്ന ബസ്സിന്റെ സുരക്ഷ പരിശോധിക്കാത്തവര്ക്കെതിരേ വ്യാപക പ്രതിഷേധമാണുയര്‍ന്നത്.
ബ്രേക്കില്ലാതെ ഓട്ടത്തിനിടെ രാത്രികാലങ്ങളില്‍ അപകടമുണ്ടാകാന്‍ സാധ്യതയേറെയാണെന്ന് ജീവനക്കാര്‍തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: