മാവേലിക്കര: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സമാന്തര പരിപാടികള്‍ സംഘടിപ്പിച്ചും, വ്യാപക സംഘര്‍ഷമുണ്ടാകുമെന്ന് ഭീതി പരത്തിയിട്ടും ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്രയിലേക്ക് രാഷ്ട്രീയ ഭേദമന്യേ ആയിരങ്ങള്‍ ഒഴുകിയെത്തിയത് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നു.
സിപിഎം വിലക്ക് ലംഘിച്ച് പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ കുട്ടികളെ കൃഷ്ണവേഷത്തില്‍ ഒരുക്കി ശോഭായാത്രയില്‍ പങ്കെടുത്തു. സിപിഎം കുത്തകയാക്കിയിരുന്ന പല ഗ്രാമങ്ങളും കാവി അണിഞ്ഞു. ഇതോടെയാണ് സിപിഎമ്മുകാര്‍ കഠാര രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയത്.
ഇതിന്റെ ഭാഗമായി ശോഭായാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അനില്‍ നൂറനാട് (33), പാലമേല്‍ പഞ്ചായത്ത് യുവമോര്‍ച്ച വൈസ്പ്രസിഡന്റ് അരുണ്‍(30) എന്നിവരെ യാതൊരു പ്രകോപനവുമില്ലാതെ സിപിഎം-ഡിവൈഎഫ്ഐ സംഘം ആക്രമിച്ചു. ബൈക്കിലെത്തിയ ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഇരുവരും പന്തളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനു ശേഷം പ്രദേശത്തെ കൊടിതോരണങ്ങള്‍ വ്യാപകമായി നശിപ്പിച്ചു.
ഇന്നലെ വൈകിട്ട് സിപിഎം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ പ്രകടനത്തിനിടയിലും വ്യാപകമായി കൊടിതോരണങ്ങള്‍ നശിപ്പിച്ചു. മേഖലയില്‍ വ്യാപക അക്രമത്തിനാണ് സിപിഎം പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി ജില്ലയ്ക്കു പുറത്തുള്ള ചില ക്വട്ടേഷന്‍ സംഘങ്ങളുടെയും മതതീവ്രവാദ ബന്ധമുള്ളവരുടെയും സഹായവും സിപിഎം തേടിയതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങള്‍ക്കു പിന്നിലും ഇത്തരത്തിലുള്ളവര്‍ പങ്കെടുത്തതായി ആരോപണമുണ്ട്.
ആശയം നഷ്ടപ്പെട്ട് ആയുധം എടുക്കുന്ന സിപിഎം നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടിവിടുന്ന അണികളെ ആയുധം ഉപയോഗിച്ച് തടഞ്ഞു നിര്‍ത്താമെന്നുള്ള സിപിഎം നേതാക്കളുടെ പദ്ധതിയാണ് അക്രമത്തിനു പിന്നില്‍. സിപിഎം അക്രമരാഷ്ട്രീയം പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്നും ഇതിനെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: