കൊച്ചി: ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടത്തി സിപിഎം പിടിച്ചത് പുലിവാല്. ഇത് പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല മുന്നണിയിലും വലിയ ഭിന്നതക്കാണ് വഴിയൊരുക്കിയത്. ഹിന്ദുമതത്തിന്റെ ആഘോഷം പാര്ട്ടിയേറ്റെടുത്തത് ഹിന്ദുവോട്ട് തട്ടാനാണെന്ന ആരോപണമുണ്ട്. ഇത് പാര്‍ട്ടിയിലെ മറ്റുസമുദായക്കാര്ക്കും പ്രശ്നമായി. മാത്രമല്ല ശോഭായാത്രകളില്‍ പ്രദര്‍ശിപ്പിച്ച നിശ്ചലദൃശ്യങ്ങളും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പാര്‍ട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി വിഎസ് അച്യുതാനന്ദനു തന്നെ രംഗത്തെത്തേണ്ടിവന്നു. അടിസ്ഥാന നിലപാടുകളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചിട്ടില്ല. സിപിഎം കൃഷ്ണ ജയന്തിയാഘോഷിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായി വിഎസ് പറഞ്ഞു. തങ്ങള്‍ നടത്തിയത് ഓണാഘോഷമാണെന്നാണ് ഇന്നലെ പത്രസമ്മേളനം നടത്തി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിശദീകരിച്ചത്. എല്ലാമതക്കാരും ഇതില്‍ പങ്കെടുത്തുവെന്ന് സ്ഥാപിക്കാനും കോടിയേരി കിണഞ്ഞു ശ്രമിച്ചു. തങ്ങള്‍ നടത്തിയത് ഓണാഘോഷമാണെന്ന് വിശദീകരിക്കാന്‍ ശനിയാഴ്ച തന്നെ പിണറായി ശ്രമിച്ചിരുന്നു. ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഫേസ്ബുക്കില്‍ രണ്ടു ദിവസമായി സിപിഎമ്മിനെ കടിച്ചുകീറിക്കൊണ്ടിരിക്കുകയാണ്.
പാര്‍ട്ടി ഇത്തരമൊരു പരിപാടി നടത്തേണ്ടിയിരുന്നില്ലെന്ന തോന്നല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും ശക്തമാണ്. പാര്‍ട്ടിക്ക് ഇത് വലിയ നാണക്കേട് ഉണ്ടാക്കിയെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ നിലപാട്. ഫേസ്ബുക്കിലെ പ്രതികരണങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. മതേതര പാര്‍ട്ടിയെന്നു പറയുകയും നാലു പതിറ്റാണ്ടായി ബാലേഗാകുലം നടത്തുന്ന പരിപാടിക്ക് ബദലുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും സ്വയം അപഹാസ്യരായി എന്നാണ് ഇതേക്കുറിച്ച് അവര്‍ സ്വകാര്യമായി പ്രതികരിക്കുന്നത്. പാര്‍ട്ടിയുടെ അടിത്തറ തന്നെ തകരുന്ന സാഹചര്യത്തില്‍ നേതാക്കള്‍ വിറളി പിടിച്ചുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്നലെ കോടിയേരിയുടെ പ്രസ്താവനയിലും ഈ ഭയമാണ് നിഴലിക്കുന്നത്.മുന്നണിയിലെ ഭിന്നതയാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നത്. വിപഌവപാര്ട്ടികളും ആത്മീയതയും യോജിച്ചുപോവില്ല, സിപിഎം നടത്തിയതുപോലുള്ള പരിപാടി സിപിഐ നടത്തുകയുമില്ല. കാനം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ശ്രീകൃഷ്ണജയന്തി
ആഘോഷിച്ചിട്ടില്ല: സിപിഎം
തിരുവനന്തപുരം: കേരളത്തിലൊരിടത്തും സിപിഎം ശ്രീകൃഷ്ണജയന്തി ആഘോഷിച്ചിട്ടില്ലെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കണ്ണൂരില്‍ സിപിഎമ്മിന്റെ പോഷകസംഘടനയായ ബാലസംഘം നടത്തിയ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ഘോഷയാത്രയാണ് എല്ലാ മതവിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് അഷ്ടമിരോഹിണി ദിനത്തില്‍ സംഘടിപ്പിച്ചതെന്നു കോടിയേരി പറഞ്ഞു.
ശ്രീകൃഷ്ണനെ ബിജെപി നേതാവാക്കി അവതരിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമം. അഷ്ടമിരോഹിണി ആഘോഷിക്കേണ്ടത് ക്ഷേത്രങ്ങളിലാണ്. എന്നാല്‍ ആര്‍എസ്എസ് നടത്തുന്നത് ശ്രീകൃഷ്ണന്റെ പേരുപയോഗിച്ചുള്ള ഇടതുപക്ഷ ഹത്യയാണ്. കൃഷ്ണനും ആര്‍എസ്എസും തമ്മിെലന്തു ബന്ധമാണ്. കൃഷ്ണന്റെ കാലത്ത് എന്താ ആര്‍എസ്എസ് ഉണ്ടോ, ബിജെപിയുണ്ടോ.?
ഹിന്ദുമതത്തിന്റെ അടയാളങ്ങളെല്ലാം ആര്‍എസ്എസിന്റേതാക്കി മാറ്റാനാണ് ശ്രമം. അഷ്ടമിരോഹിണിദിനം ആര്‍എസ്എസുകാര്‍ക്കായി വിട്ടുകൊടുക്കണമെന്നാണ് ആവശ്യം. അതിലൂടെ ഹിന്ദുത്വ പ്രചാരവേല നടത്തുകയാണ്. ബാലഗോകുലം പരിപാടി വിജയിക്കുകയും സിപിഎമ്മിന്റെ പരിപാടി പൊളിയുകയും പാര്‍ട്ടിക്ക് നാണക്കേടുണ്ടാകുകയും ചെയ്തതിലുള്ള രോഷത്തോടെ കോടിയേരി പറഞ്ഞു.
കഴിഞ്ഞദിവസം ബിജെപി നേതാവ് പോലീസിനെ പരസ്യമായി വെല്ലുവിളിച്ചു. പോലീസ് കേസെടുത്തില്ല. എന്നാല്‍ കണ്ണൂരില്‍ പോലീസിനെ വെല്ലുവിളിച്ചെന്നു പറഞ്ഞ് സിപിഎമ്മുകാര്‍ക്കെതിരെ നിരവധി കേസുകളാണെടുത്തിരിക്കുന്നത്. ആര്‍എസ്എസിനും ഭരണകക്ഷിക്കാര്‍ക്കും നിയമം കൈയിലെടുക്കാം. ചെന്നിത്തലയും പോലീസും നോക്കിനില്ക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടത്തണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ഉടന്‍ പ്രഖ്യാപിക്കണം.
സിപിഎമ്മിനെതിരെ കാനം
കാസര്‍കോട്: സിപിഎം ശ്രീകൃഷ്ണജയന്തി ദിനത്തില്‍ നടത്തിയ ആഘോഷ പരിപാടികളെയെതിര്ത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തി. ശ്രീകൃഷ്ണ ജയന്തി ദിവസം സിപിഎം നടത്തിയ ഘോഷയാത്രകളടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഐക്ക് താല്പര്യമില്ലെന്ന് കാസര്‍കോട് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ കാനം പറഞ്ഞു.
ആത്മീയതയും വിപഌവപാര്ട്ടികളും ഒരുമിച്ച് പോകില്ല. സിപിഐയില്‍ വിവിധ മതത്തില്‍പെട്ടവര്‍ക്കും ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കും അംഗത്വം നല്‍കുന്നുണ്ട്. അവര്‍ക്കൊക്കെ അവരുടേതായ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അനുസരിച്ച് ജീവിക്കാം. അതേസമയം പൊതുവായി പാര്‍ട്ടി ഇത്തരത്തിലുള്ള പരിപാടികള്‍ നടത്തില്ലെന്നും മറ്റു പാര്‍ട്ടികള്‍ നടത്തുന്നത് ശരിയോ തെറ്റോ എന്ന് പറയാന്‍ സി പി ഐക്ക് സാധിക്കില്ലെന്നും കാനം പറഞ്ഞു. സിപിഎം ഇത്തരം പരിപാടി സംഘടിപ്പിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കാനം പറഞ്ഞു.
സിപിഎമ്മിന്റേത് ഗുരുനിന്ദ: വെള്ളാപ്പള്ളി
ആലപ്പുഴ: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലഗോകുലത്തിന്റെ ശോഭായാത്രകള്‍ക്ക് ബദലായി സിപിഎം സംഘടിപ്പിച്ച ഘോഷയാത്രയില്‍ ലോകാരാധ്യനായ ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച ഫ്ളോട്ട് പ്രദര്‍ശിപ്പിച്ച നടപടി ഗുരുനിന്ദയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ഇതിനെതിരെ ഗുരുധര്‍മ്മ വിശ്വാസികളും ഈഴവ സമുദായവും ഒറ്റക്കെട്ടായി അണിനിരക്കണം. സിപിഎം നടപടിയില്‍ എസ്എന്‍ഡിപി യോഗം ശക്തമായി പ്രതിഷേധിക്കുന്നതായും വെള്ളാപ്പള്ളി നടേശന് ജന്മഭൂമിയോട് പറഞ്ഞു. ഇതിനകം തന്നെ പലയിടങ്ങളിലും ശ്രീനാരായണീയര്‍ പ്രതിഷേധ പരിപാടികള്‍ നടത്തിക്കഴിഞ്ഞു. യേശുദേവനെ കുരിശില്‍ തറയ്ക്കാന് ഒറ്റുകൊടുത്തപോലെ ഗുരുദേവനെ സിപിഎമ്മുകാര്‍ ഒറ്റുകൊടുക്കുകയാണെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങാതെ ഗുരുധര്‍മ്മം പ്രചരിപ്പിക്കുകയും സമുദായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളുമായി എസ്എന്‍ഡിപി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം നടപടി മാപ്പര്‍ഹിക്കാത്ത തെറ്റ്: വിഎച്ച്പി
കൊച്ചി: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റിയതായി ചിത്രീകരിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് വിഎച്ച്പി. കേരള സമൂഹത്തെ വെളിച്ചത്തിലേക്ക് നയിച്ച മഹാത്മാവിനെ അവഹേളിച്ചത് ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയായേ കാണാന്‍ സാധിക്കു. സംസ്കാര ശൂന്യരുടെ പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് സിപിഎം സമ്മതിച്ചിരിക്കുകയാണ്. സംഭവത്തില്‍ സിപിഎം മാപ്പ് പറയണം. ഇല്ലെങ്കില്‍ സ്വയം കുരിശിലേറേണ്ട സ്ഥിതി സിപിഎമ്മിന് വന്നുചേരുമെന്ന് സംസ്ഥാന പ്രസിഡണ്ട് എസ്.ജെ.ആര്. കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: