തൃശൂര്‍: മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരേ തൃശൂര്‍ നഗരത്തില്‍ പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കൊലപാതകികള്‍ക്കു സി.എന്‍. ബാലകൃഷ്ണന് വീടുപണി ചെയ്യുകയാണ്. കൊല്ലപ്പെട്ട ഹനീഫയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കില്‍ മന്ത്രിയെ പുറത്താക്കണമെന്നും പോസ്റ്ററില്‍ പറയുന്നു.
ഇന്നുവൈകിട്ട് അഞ്ചിന് കെ.പി.സി.സി നേതൃയോഗം നടക്കാനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നാളെ വൈകിട്ട് തൃശൂര്‍ പ്രശ്നം ചര്‍ച്ച ചെയ്യാനും യോഗം വിളിച്ചിട്ടുണ്ട്. അതിനിടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് നേതൃത്വം ഗൗരവത്തോടെയാണ് കണ്ടത്. ഇന്നത്തെ നേതൃയോഗത്തില്‍ വിഷയം ചൂടുപിടിപ്പിച്ചേക്കും.
ഹനീഫയുടെ കൊലപാതകതത്തെതുടര്ന്ന് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഗോപ പ്രതാപനുമായി അടച്ചിട്ട മുറിയില്‍ മന്ത്രി ചര്‍ച്ച ചെയ്തത് എന്തിന്, കൊലപാതകികള്‍ക്ക് മന്ത്രി സി.എന്‍ വിടുപണി ചെയ്യുന്നതിനെന്തിന് തുടങ്ങിയ പരാമര്‍ശങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
പരസ്യ പ്രസ്താവന പാടില്ലെന്ന് കെ.പി.സി.സി നിര്‍ദ്ദേശമുണ്ടെങ്കിലും അതും കഴിഞ്ഞദിവസം ലംഘിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: