ക്വാലാലംപൂര്‍: മലേഷ്യയുടെ പടിഞ്ഞാറന്‍ തീരത്ത് കഴിഞ്ഞയാഴ്ച ഇന്‍ഡോനേഷ്യന്‍ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 61 ആയി. 20 പേരെ രക്ഷപെടുത്തി.
37 പുരുഷന്മാരുടേയും 23 സ്ത്രീകളുടേയും ഒരു ബാലികയുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നാവികസേന ഉദ്യോഗസ്ഥന് മൊഹമ്മദ് ഹംന്പാലി യാകൂപ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. നല്ല തിരമാലകളുള്ള സുവ കേപ്പിനടുത്ത് വച്ച് തടിയിലുള്ള ചെറിയ ബോട്ട് തലകീഴായി മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: