ന്യൂദല്‍ഹി: നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി സുപ്രീംകോടതി തള്ളി. കുവൈറ്റിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും കുഴല്‍പ്പണമാക്കി വിദേശത്തേക്ക് കടത്തുകയും ചെയ്തെന്നാണ് കോട്ടയം പുതപ്പള്ളി സ്വദേശിയായ ഉതുപ്പ് വര്‍ഗീസിനെതിരായ കേസ്.
തനിക്കെതിരെ നേരിട്ട് തെളിവില്ലെന്ന് ഉതുപ്പിന്റെ വാദം തള്ളിയ കോടതി ഇന്ത്യയിലെത്താതെ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കി.
ബിസിനസ് രംഗത്തെ ശത്രുതയാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നിലെന്ന് ഉതുപ്പ് വര്‍ഗീസ് ജാമ്യാപേക്ഷയില്‍ പറയുന്നു. ഇന്ത്യയിലേക്ക് വരാനും അന്വേഷണം നേരിടാനും തയ്യാറാണ്. എന്നാല്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഉള്ളതിനാല്‍ വിമാനത്താവളത്തില്‍നിന്നുതന്നെ അറസ്റ്റിലാകാന്‍ സാധ്യതയണ്ട്. 1200 നഴ്സുമാരെ താന്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അവരില്‍ ആരും തന്നെ തനിക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും ഉതുപ്പ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. പരാതി ഇല്ലാത്തതിനാല്‍ ജാമ്യം നല്‍കണമെന്നും ഉതുപ്പ് ആവശ്യപ്പെട്ടു.
വിദേശത്തേക്ക് നഴ്സുകളെ നിയമിച്ചതിന്റെ പേരില്‍ അനധികൃതമായി മുന്നൂറ് കോടിയിലേറെ രൂപയാണ് ഉതുപ്പ് സമ്പാദിച്ചത്. പത്തൊന്‍പതിനായിരം രൂപ വാങ്ങാന്‍ മാത്രം അനുമതി ഉണ്ടായിരിക്കേ ഓരോ നഴ്സില്‍ നിന്നും പത്തൊന്‍പതു ലക്ഷമാണ് ഉതുപ്പ് ഈടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: