തൃശൂര്‍: മുളങ്കുന്നത്തുകാവില്‍ എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കത്തിമുനയില്‍ നിര്‍ത്തി മോഷണം നടത്തിയ സംഘം പിടിയില്‍. തമിഴ്നാട്ടിലെ കമ്പം സ്വദേശികളായ മുത്തു, ശ്രീകാന്ത്, കുട്ടപ്പന് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ ഇരുപതോളം വീടുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇവര്‍ മോഷണം നടത്തിയിരുന്നു. ഒളിവിലായിരുന്ന സംഘത്തെ പാലക്കാട് മുതലമടയില്‍ നിന്നും ഷാഡോ പൊലീസാണ് അറസ്റ്റ് ചെയ്തത്.
സ്ത്രീകളുള്‍പ്പടെ ഇരുപതോളം പേരാണ് മോഷണസംഘത്തിലുള്ളത്. വീട്ടിലുള്ള സ്ത്രീകളേയും കുട്ടികളേയും ശാരീരികമായി ആക്രമിച്ച് കീഴടക്കിയ ശേഷമാണ് ഇവര്‍ മോഷണം നടത്തുന്നത്. കഴിഞ്ഞ മാസം 24നാണ് അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ മോഷ്ടാക്കള്‍ കൈകളില്‍ തൂക്കിയെടുത്ത് വീട്ടുകാരെ ഭീഷണിപ്പെടുത്തിയത്. കുഞ്ഞിന്റെ അമ്മയുടെ അരപ്പവന്റെ സ്വര്‍ണവളയും അലമാരയിലിരുന്ന ബാഗും ആയിരം രൂപയും കുഞ്ഞിന്റെ കഴുത്തില്‍ക്കിടന്ന മാലയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: