കൊച്ചി: സ്കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികളുടെ ജീവന് ഭീഷണിയാകുന്ന എല്ലാ മരങ്ങളും മുറിച്ചു മാറ്റാന്‍ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്കാണ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഒരു മാസത്തിനകം ഉത്തരവില്‍ നടപടി എടുക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. കോഴിക്കോട് മീഞ്ചന്ത സ്കൂളിലെ വിദ്യാര്‍ത്ഥി തെങ്ങ് വീണ് മരിക്കാനിടയായ സംഭവം പരിഗണിക്കവേയാണ് കമ്മീഷന്റെ ഉത്തരവ്.
സ്കൂള്‍ കോമ്പൗണ്ടില്‍ അപകടകരമായ വിധം നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ സ്വകാര്യ സ്കൂളുകള്‍ക്കും അറിയിപ്പ് കൊടുക്കാനും അധികൃതര്‍ക്ക് കമ്മീഷന് ചുമതല നല്‍കിയിട്ടുണ്ട്. മരത്തിന്റെ അപകടാവസ്ഥയെ കുറിച്ച് സംശയമുണ്ടെങ്കില്‍ വനംവകുപ്പിന് കീഴിലുള്ള സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ ഉപദേശം തേടാമെന്നും ബാലാവകാശ കമ്മീഷന് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: