ആലപ്പുഴ: ശ്രീനാരായണഗുരുദേവനെ കുരിശില്‍ തറച്ച ഫേ്ളാട്ട് പ്രദര്‍ശിപ്പിച്ച് അവഹേളിച്ച സിപിഎമ്മുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന നേതൃത്വം മാപ്പുപറയുക മാത്രമല്ല, ഉത്തരവാദികളായ പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുരുദേവനെ അവഹേളിച്ചത് മലയാളികള്‍ക്ക് മാത്രമല്ല, മുഴുവന്‍ ജനതയ്ക്കും പൊറുക്കാന്‍ കഴിയില്ല. ഗുരുവിനെ ഇതുവരെ ഇതേരീതിയില്‍ ഒരു സംഘടനയും വ്യക്തിയും അവഹേളിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്എന്‍ഡിപി നിലപാടിനെയും വെള്ളാപ്പള്ളി നടേശനെയും ആര്‍ക്കും വിമര്‍ശിക്കാം. ലോകാരാദ്ധ്യനായ ഗുരുദേവനെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ല.
വയനാട്ടില്‍ ആദിവാസി യുവതിക്ക് മതിയായ ചികിത്സ ലഭിക്കാതെ മൂന്നു നവജാതശിശുക്കള്‍ മരിച്ച സംഭവം കേരളത്തിന് തന്നെ അപകമാനകരമാണ്. ആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പരാജയമാണ്. ആദിവാസി ക്ഷേമ വകുപ്പും ആരോഗ്യ വകുപ്പും പരാജയപ്പെട്ട സാഹചര്യത്തിന് മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: