ആലപ്പുഴ: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍ കേന്ദ്രീകരിച്ച് അനധികൃത കരിമണല്‍ ഖനനം നടത്തുന്നത് തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തു നല്കി. ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ഒന്നരവര്‍ഷത്തിലേറെയായി നടക്കുന്ന കരിമണല്‍ ഖനനം മൂലം ആലപ്പുഴ, അമ്പലപ്പുഴ എന്നീ നിയോജകമണ്ഡലങ്ങളിലെ 21 കിലോമീറ്റര്‍ തീരപ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുകയും 3,400ല്‍പരം വീടുകള്‍ കടലാക്രമണ ഭീഷണിയിലാവുകയും ചെയ്തതായി ചൂണ്ടിക്കാട്ടി തീരദേശ രക്ഷാസമിതി ചെയര്മാന് അഡ്വ. എസ്. ജ്യോതികുമാര്‍ വി.എം. സുധീരന് നിവേദനം നല്‍കിയിരുന്നു.
കഴിഞ്ഞ കാലവര്‍ഷത്തില്‍ പുറക്കാട് പഞ്ചായത്തിലെ 20ലധികം വീടുകള്‍ കടലാക്രമണവും മണ്ണൊലിപ്പും മൂലം പൂര്‍ണമായോ ഭാഗീകമായോ തകര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പുറക്കാട് വില്ലേജ് ഓഫീസും ദേശീയപാതയും ഉപരോധിച്ചിരുന്നു. പ്രദേശത്തെ നൂറുകണക്കിന് തീരദേശവാസികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: