ഷിംല: ദലൈലാമയെ നോക്കുകുത്തിയാക്കി അധികാരം പിടിച്ചെടുക്കാന്‍ ചൈന ശ്രമിക്കുന്നുവെന്ന് സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേഷന് (സിടിഎ). പതിനാലാം ദലൈലാമയുടെ സ്ഥാനാരോഹണം നിയന്ത്രണത്തിലാക്കാന്‍ ചൈന ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ടിബറ്റ് ഭരണകൂടത്തിന്റെ പുതിയ ആരോപണം.
ടിബറ്റന്‍ ജനതയെ സ്വാധീനിച്ച് ദലൈലാമയുടെ സ്വാധീനം കുറയ്ക്കാന്‍ ശ്രമമെന്നും സിടിഎ പുറത്തിറക്കിയ 31 പേജുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇപ്പോഴത്തെ ദലൈലാമയുടെ പിന്‍ഗാമിയായി എത്തുന്ന പതിനാലാം ദലൈലാമയ്ക്ക് അംഗീകാരം ആവശ്യമെന്നു ചൂണ്ടിക്കാട്ടി ചൈന പുറത്തിറക്കിയ ധവളപത്രത്തിനു മറുപടിയായാണ് സിടിഎ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
ദലൈലാമയുടെ അധികാരത്തില്‍ ഇടപെടാനുള്ള ചൈനയുടെ ശ്രമം ലോകമെങ്ങുമുള്ള ബുദ്ധമത വിശ്വാസികളും, ലോകരാജ്യങ്ങളും എതിര്‍ക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ചൈനയെ ടിബറ്റന്‍ ജനതയ്ക്കു വിശ്വാസമില്ല. അതുകൊണ്ടാണ് അവര്‍ക്കെതിരെ രാജ്യത്ത് സമാധാനപരമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. ഇനി ചൈനയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പതിനഞ്ചാം ലാമയുടെ വരവിനായി കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: