തിരുവനന്തപുരം: കേരളത്തില്‍ അനധികൃതമായി കൈയേറിയ വനഭൂമികള്‍ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ആദിവാസി മഹാസഭ. കൈയേറിയവര്പോലും ആവശ്യപ്പെടാതെയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും റവന്യൂമന്ത്രിയും ചേര്‍ന്ന് 2005 വരെയുള്ള കൈയേറ്റക്കാര്‍ക്ക് പട്ടയം പതിച്ചുനല്കാന് ശ്രമം നടത്തിയത്.
നാല്പതിനായിരം ആദിവാസി കുടുംബങ്ങളുടെ ഭൂമിക്ക് പട്ടയം നല്കാന് തയ്യാറാവാത്ത കേരളം ഭരിച്ച സര്‍ക്കാരുകള്‍ എല്ലാംതന്നെ ഇതുവരെയും ആദിവാസികളെ വഞ്ചിക്കുകയാണ് ചെയ്തത്. കോടതിവിധിയുടെ അടിസ്ഥാനത്തിലെങ്കിലും ആദിവാസികള്‍ക്ക് പട്ടയം പതിച്ചു നല്‍കാനുള്ള ആത്മാര്‍ത്ഥത സര്‍ക്കാര്‍ കാണിക്കണമെന്ന് ആദിവാസി മഹാസഭ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: