കൊച്ചി: കേരളത്തിലെ സ്വകാര്യ ബസ്-ലോറി വാഹനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വേതനം പുനര്‍നിര്‍ണയിച്ചുകൊണ്ടുള്ള ശുപാര്‍ശ നടപ്പാക്കിയില്ലെങ്കില്‍ പണിമുടക്കുകള്‍ പോലുള്ള സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബിഎംഎസ്. രണ്ടുവര്‍ഷത്തോളം ജില്ലകളില്‍ സിറ്റിങ് നടത്തി തൊഴിലാളികളില്‍നിന്നും വാഹന ഉടമകളില്‍ നിന്നും യാത്രക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കമ്മറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചത്.
മാസങ്ങള്‍ കഴിഞ്ഞിട്ടും ശുപാര്‍ശകളനുസരിച്ചുള്ള വേതന വര്‍ധനവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. പുതുക്കിയ വേതന നിയമം സര്‍ക്കാര്‍ അംഗീകരിച്ച് ഗസറ്റ് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല ബസ് തൊഴിലാളി പണിമുടക്ക് അടക്കമുള്ള സമരപരിപാടികള്‍ക്ക് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ്സ് മോട്ടോര്‍ & എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് ഫെഡറേഷന് (ബിഎംഎസ്) സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എ.സി.കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആര്.രഘുരാജ്, സംസ്ഥാന ഭാരവാഹികളായ പി.ശശി, വി.എന്‍. രവീന്ദ്രന്, പി. പരമേശ്വരന്, എന്‍. നളിനാക്ഷന്, കെ. രാമന്, ശ്രീനിവാസന്, ശിവരാജന്, പ്രകാശന്, സുരേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. കെ.വി.മധുകുമാര്‍ സ്വാഗതവും പറഞ്ഞു. അഡ്വ. കെ.സി. മുരളീധരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: