കേരളചരിത്രത്തില്‍ യുഗപുരുഷനും, കേരള നവോത്ഥാന നായകരില്‍ സുപ്രധാനിയുമായ ശ്രീനാരായണ ഗുരുദേവന്റെ പേര് പറയാന്‍പോലും യോഗ്യതയില്ലാത്ത മാര്‍ക്സിസ്റ്റ് നരാധമന്മാര് രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ ഗുരുവിനെ നിന്ദിച്ചുകൊണ്ടുള്ള ടാബ്ലോ അവതരിപ്പിച്ചത് കേരള മനസ്സാക്ഷിക്ക് പൊറുക്കാനാവാത്ത തെറ്റുതന്നെയാണ്.
ചരിത്രബോധമുള്ളവര്‍ക്ക് മനസ്സിലാവും, ജാതീയതയ്ക്കും തൊട്ടുകൂടായ്മയ്ക്കും എതിരെ കേരളത്തിലെ ഈഴവര്‍ ഉള്‍പ്പെടെ സകല പിന്നോക്ക വിഭാഗത്തെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിച്ചതും പ്രബോധനം നടത്തിയതും മാറ്റത്തിന് ആഹ്വാനം ചെയ്തതും ശ്രീനാരായണ ഗുരുവാണ്. 1888 ല്‍ പിന്നോക്ക വിഭാഗക്കാര്‍ക്കുവേണ്ടി ഗുരുദേവന് അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തുമ്പോള്‍ കേരളത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ്കാരന്റെ പിതാവ് പോലും ജനിച്ചിട്ടില്ലായിരുന്നു.
ക്ഷേത്രം പണിതതിനെതിരെ മേല്ജാതിക്കാര് ചോദ്യവുമായി വന്നപ്പോള്‍, ഞാന്‍ പ്രതിഷ്ടിച്ചത് ഈഴവ ശിവനെയാണ് എന്ന് ഗുരുദേവന് നിവര്‍ന്നുനിന്നു മുഖം നോക്കി പറഞ്ഞത് ഒരു ചുവന്ന കൊടിയുടേയും മറ പിടിച്ചായിരുന്നില്ല.. ജാതി ചോദിച്ചയാളോട് ‘എന്റെ മുഖം നോക്കി ജാതി തിരിച്ചറിയാന്‍ കഴിയാത്ത നിങ്ങളോട് ഞാന്‍ എങ്ങനെ എന്റെ ജാതി പറഞ്ഞാല്‍ മനസ്സിലാവും’ എന്ന് പറഞ്ഞത് ഒരു പാര്‍ട്ടിയുടെയും പിന്‍ബലത്തില്‍ ആയിരുന്നില്ല. അസംഘടിതരായിരുന്ന പിന്നാക്ക വിഭാഗത്തെ നിവര്‍ന്നുനിന്ന് പൊരുതാനും, ചോദ്യങ്ങള്‍ ചോദിക്കാനും പര്യാപ്തരാക്കിയതും അതിനു സ്വയം ഉദാഹരണമായി മാറി പ്രവര്‍ത്തിച്ചു കാണിച്ചു തന്നതും ഗുരുദേവനാണ്, കമ്മ്യൂണിസ്റ്റ് കൊലയാളികള്‍ ആയിരുന്നില്ല.
പക്ഷെ,പില്ക്കാലത്ത് 1925 ല്‍ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊള്ളുകയും, 1930കളുടെ അവസാനത്തിലും 1940കളുടെ മധ്യത്തിലും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എത്തിയപ്പോള്‍ രാഷ്ട്രീയപരമായ നേട്ടത്തിനുവേണ്ടി അവര്‍ ഗുരുദേവന്റെ ആശയങ്ങള്‍ എടുത്തു ഉപയോഗിക്കുകയും,കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന സര്‍വ സ്വാതന്ത്ര്യവും അവര്‍ നേടിത്തന്നതാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.അങ്ങനെ അവര്‍ ഗുരുദേവനെ മാറ്റി ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചുകൊണ്ട് തുടങ്ങിയ ഗുരുവിരോധവും ഗുരുനിന്ദയും ഇന്ന് ഗുരുദേവനെ കുരിശില്‍ ഏറ്റുന്നതിലും കഴുത്തു ഞെരിക്കുന്നതിലും വരെ എത്തിയിരിക്കുന്നു..
കമ്മ്യൂണിസ്റ്റ് കാട്ടാളന്മാര്ക്ക് ഇതിനൊക്കെയുള്ള മറുപടി കാലവും കേരളത്തിലെ ജനങ്ങളും നല്‍കും. ദൈവത്തെ നിന്ദിച്ചു നടന്ന അവര്‍ ഭഗവാന് കൃഷ്ണന്റെ തൃപ്പാദത്തില്‍ വീഴുന്ന അവസ്ഥ ഉണ്ടായെങ്കില്‍, നിശ്ചയമായും അവര്‍ ഗുരുപാദത്തില്‍ വീണു വണങ്ങുന്ന കാലം വിദൂരമല്ല.
അമല്‍ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: