കോട്ടയം: വര്‍ഗ്ഗീയ വിരുദ്ധ സെമിനാറില്‍ മതപരിവര്‍ത്തനത്തിന്റെ അപ്പോസ്തുലനും. സിപിഎമ്മിന്റെ നേതൃത്വത്തില്‍ പിണറായി വിജയന് ഉദ്ഘാടനം ചെയ്ത വര്‍ഗ്ഗീയ വിരുദ്ധ സെമിനാറിലാണ് ആയിരക്കണക്കിന് ഹിന്ദുക്കളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കിയ സ്വര്‍ഗ്ഗീയ വിരുന്നുകാരന് തങ്കുപാസ്റ്ററിനെ ആദരിച്ചിരുത്തിയത്.
സ്വാഗത പ്രാസംഗികനായ ജില്ലാ സെക്രട്ടറി വി.എന്‍.വാസവന് അന്നദാനപ്രഭുവായാണ് തങ്കുപാസ്റ്ററെ വാഴ്ത്തിയത്. വിശ്വാസ സമൂഹത്തെ ആത്മീയതയിലേക്കുയര്‍ത്തുന്ന മഹാത്മാവായും തങ്കുപാസ്റ്ററെ വിശേഷിപ്പിക്കുന്നുണ്ടായിരുന്നു.
നാലായിരത്തിലേറെ ശ്രീനാരായണീയരെ മതംമാറ്റുന്നതിന് നേതൃത്വം നല്കിയ ആളിനെ സിപിഎം വേദിയിലെത്തിച്ചത് വര്‍ത്തമാനകാല സാഹചര്യത്തില്‍ ഒരു സമുദായത്തോടുള്ള വെല്ലുവിളിയായി വിമര്‍ശിക്കപ്പെടുന്നു. എസ് എന്‍ഡിപി കോട്ടയം യൂണിയന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി സ്വര്‍ഗ്ഗീയ വിരുന്നിനെതിരേ പ്രക്ഷോഭം നടത്തുകയും ഒരുഘട്ടത്തില്‍ പോലീസ് വെടിവെയ്പ്പില്‍ കലാശിക്കുകയും ചെയ്തിരുന്നു.
എസ്എന്‍ഡിപിയോഗം നിരന്തരം എതിര്ക്കുന്നയാളിനെ വേദിയില്‍ സംസാരിക്കാനിടനല്കിയത് സിപിഎമ്മിനുള്ളില്‍ അവശേഷിക്കുന്ന ഹിന്ദുവിഭാഗങ്ങളെക്കൂടി സ്വര്‍ഗ്ഗീയ വിരുന്നുശാലയിലേക്ക് ആട്ടിത്തെളിയിക്കാന് വഴിയൊരുക്കുമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: