അമാന്‍: മധ്യ സിറിയയിലെ അവസാന എണ്ണപ്പാടവും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കയ്യടക്കി. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രധാന എണ്ണപ്പാടമാണിത്.
ബ്രിട്ടന് ആസ്ഥാനമായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഞായറാഴ്ച ജസല്‍ എണ്ണപ്പാടത്തിനു ചുറ്റുമുള്ള സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയാണ് ഐസിസ് നിയന്ത്രണം പിടിച്ചെടുത്തത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കഴിഞ്ഞ ദിവസം നാമാവശേഷമാക്കിയ സിറിയന്‍ പൗരാണിക നഗരമായ പല്മീറായ്ക്കു വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജസല്‍ നഗരത്തിലാണ് എണ്ണപ്പാടമുള്ളത്.
ഇവിടെയുള്ള ജീവനക്കാര്‍ സമീപത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഷായര് വാതകപ്പാടത്തേയ്ക്ക് ഒഴിഞ്ഞുപോയതായും സംഘടന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: