കാസര്‍ഗോഡ്: ദേശീയപാതയില്‍ കാസര്‍ഗോഡിനു സമീപം എരിയാലിലെ കുഡ്ലു സര്‍വീസ് സഹകരണബാങ്കില്‍ നടന്ന ബാങ്ക് കവര്‍ച്ചയില്‍ മോഷ്ടാക്കള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായി പോലീസ്.മോഷ്ടാക്കള്‍ കര്‍ണ്ണാടകയിലേക്ക് കടന്നുകാണുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടോടെയാണു കാസര്‍ഗോഡ്-മംഗളൂരു ദേശീയപാതയോരത്തെ ബാങ്കില്‍ അഞ്ചംഗ സംഘം കവര്‍ച്ച നടത്തിയത്. മുഖംമൂടിയും കൈയുറയും ധരിച്ചെത്തിയ കവര്‍ച്ചസംഘം ബാങ്കിലേക്ക് ഇരച്ചുകയറുകയായിരുന്നു.
സ്ട്രോംഗ്റൂമില്‍ സൂക്ഷിച്ചിരുന്ന 20 കിലോഗ്രാം സ്വര്‍ണവും 13 ലക്ഷം രൂപയും വനിതാ ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ന്നു. ബാങ്കില്‍ ഇടപാടിനെത്തിയ വീട്ടമ്മയുടെ 20 പവന് സ്വര്‍ണാഭരണവും വനിതാ ജീവനക്കാരിയുടെ അഞ്ചു പവന് ആഭരണവും കവര്‍ച്ചസംഘം തട്ടിയെടുത്തു.
സംഭവശേഷം ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസ്, ഡിവൈസ്പി ടി.പി.രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: