ന്യൂദല്‍ഹി: പരാതിക്കാരിയായ പെണ്‍കുട്ടിയുടെ കാലു പിടിച്ച് ക്ഷമ ചോദിച്ചാല്‍ ജയില്‍ ശിക്ഷയില്‍ ഇളവ് നല്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി. വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍ കയറിയെന്ന കേസിലെ പ്രതിയോടാണ് കോടതിയുടെ കൗതുകകാരമായ നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യം ചെയ്യാന്‍ ഇതിന് ഒക്ടോബര്‍ ആറുവരെ കോടതി സമയവും നല്‍കിയിട്ടുണ്ട്.
2005 ജനുവരിയില്‍ സെക്കന്തരാബാദിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെക്കന്ദരാബാദിലെ ഭാഗ്യലക്ഷ്മി നഗര്‍ സ്വദേശിയാണ് കേസിലെ പ്രതി. സമീപവാസിയായ യുവതിയോട് ഇയാള്‍ നിരന്തരം വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു.
എന്നാല്‍ പെണ്‍കുട്ടി ഇതിനു വഴങ്ങിയില്ല. ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ഇയാള്‍ പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ചു കയറി. ഇതൊടെയാണ് ഇയാള്‍ക്കെതിരെ കേസുകൊടുക്കുന്നത്.
ഇതില്‍ വിചാരണക്കോടതി ഇയാളെ അഞ്ചു വര്‍ഷം തടവുശിക്ഷയും 1,000 രൂപ പിഴയും വിധിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ എത്തിയതോടെ ശിക്ഷ ശിക്ഷ രണ്ടു വര്‍ഷമായി കുറച്ചു. ഇതിനെതിരെ പെണ്‍കുട്ടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ ഹൈക്കോടതി ഇത് 3 വര്‍ഷമാക്കി ചുരുക്കി.ഈ വിധിക്കെതിരെ യുവാവ് സുപ്രീം കോടതിയില്‍ വീണ്ടും അപ്പീല്‍ നല്കി.2000 രൂപ കെട്ടി വച്ചതിനെ തുടര്‍ന്ന് യുവാവിന് സുപ്രിം കോടതി ജാമ്യവും അനുവദിച്ചു. തുടര്‍ന്ന് ഇന്നലെ വീണ്ടും കേസ് പരിഗണിച്ച ജസ്റ്റിസ് ടി.എസ്. താക്കൂറും വി.ഗോപാല ഗൗഡയുമടങ്ങിയ ബെഞ്ച് ജയില്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ പെണ്‍കുട്ടിയുടെ കാലു പിടിച്ചു ക്ഷമ ചോദിക്കാന്‍ നിര്‍ദേശിച്ചു.
പെണ്‍കുട്ടി ക്ഷമ നല്കി ഒത്തുതീര്‍പ്പിനു തയാറായാല്‍ ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി ഇളവ് ചെയ്യാമെന്നും ബെഞ്ച് വ്യക്തമാക്കി. പ്രതി ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം എടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: