പത്തനാപുരം: ശ്രീനാരായണഗുരുവിനെ പരമവൈകൃതത്തോടെ ചിത്രീകരിച്ച സിപിഎമ്മിന്റെ കാടത്ത നടപടിക്കെതിരെ പ്രതിഷേധിച്ച എസ്എന്‍ഡിപി പ്രവര്‍ത്തകരെ സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചു. ഇന്നലെ വൈകിട്ട് എസ്എന്‍ഡിപി പത്തനാപുരം യൂണിയന്റെ നേത്വത്വത്തില്‍ നടത്തിയ പ്രതിഷേധപ്രകടനത്തിന് നേരെയാണ് ഒരുകൂട്ടം സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനം നടത്തിയ ശേഷം ആക്രമണം അഴിച്ചുവിട്ടത്.
എസ്എന്‍ഡിപി യൂണിയന് ഓഫീസ് പടിക്കല്‍ നിന്നും പ്രകടനം ആരംഭിച്ച് നഗരംചുറ്റി തിരികെ സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ച് ധര്‍ണ നടത്തി സമാപിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടാക്കിയത്.
ധര്‍ണയില്‍ പങ്കെടുത്ത എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക് കേള്‍ക്കാന്‍ സാധിക്കാത്ത വിധം മൈക്കിലൂടെ ഉച്ചത്തില്‍ വിപ്ലവഗാനങ്ങള്‍ വച്ചുകൊണ്ടായിരുന്നു സഖാക്കളുടെ അട്ടഹാസം. മിനിട്ടുകള്‍ പോകും തോറും സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുകയായിരുന്നു സിപിഎം സംഘം. പാട്ട് നിര്‍ത്താന്‍ നിരവധിതവണ പോലീസ് ആവശ്യപ്പെട്ടങ്കിലും കൂടുതല്‍ ഉച്ചത്തില്‍ വച്ചുകൊണ്ട് സിപിഎം ക്രിമിനലുകള്‍ പ്രകോപനമുണ്ടാക്കി. ഇതിനിടെ എസ്എന്‍ഡിപി പ്രവര്‍ത്തകരെ കസേരകൊണ്ട് അടിക്കാനും ശ്രമം നടത്തി. സിപിഎമ്മിന്റെ ആക്രമത്തില്‍ നിരവധി യൂണിയന് പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. ഉന്തും തള്ളും ഉണ്ടാക്കി പ്രകടനം അലങ്കോലപ്പെടുത്തുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപെട്ട് ഉച്ച’ാഷിണി നിര്‍ത്തിവയ്പിക്കുകയായിരുന്നു. പ്രകടനത്തിന് നേരെ ആക്രമണം നടത്തിയ സിപിഎമ്മിന്റെ നടപടിക്കെതിരെ കിഴക്കന്‍ മേഖലയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: