തൃശ്ശൂര്‍ : ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ ഈ മാസം 26 മുതല്‍ നവംബര്‍ ഏഴുവരെ നടക്കും. നവംബര്‍ മുപ്പതിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞേക്കും. 108 സാക്ഷികളെയാണ് പ്രോസിക്യൂഷന് ഹാജരാക്കിയിരിക്കുന്നത്.
ഒക്ടോബര്‍ അവസാനത്തോടെ നിസാമിന്റെ വിചാരണ തുടങ്ങും. നവംബര്‍ മുപ്പതിനുള്ളില്‍ തന്നെ കേസില്‍ വിധി പറയണമെന്നാവും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെടുക.
അതേസമയം, നിസാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. നിസാമിന് ജാമ്യം നല്കിയാല് തെളിവ് നശിപ്പിക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
നിസാമിനു മേല്‍ കാപ്പ ചുമത്തിയതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നുണ്ട്. കാപ്പ നീട്ടുന്ന കാര്യത്തിലും അന്ന് കോടതി തീരുമാനം എടുക്കും. വീണ്ടും ചുമത്തപ്പെട്ടാല്‍ ആറു മാസം കൂടി നിസാമിനെ കരുതല്‍ തടങ്കലില്‍ വയ്ക്കാം.
ജനുവരി 29 നാണ് ചന്ദ്രബോസിനെ മുഹമ്മദ് നിസാം ആഡംബര കാറിടിച്ച് കൊലപ്പെടുത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: