ന്യൂദല്‍ഹി : മഹാരാഷ്ട്ര ബന്ദര്‍ കല്‍ക്കരിപാടം ഖനനാനുമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കേന്ദ്ര സഹമന്ത്രി സന്തോഷ് ബഗ്രോഡിയയ്ക്കു ജാമ്യം. കേസ് പരിഗണിച്ച പ്രത്യേക കോടതി ജഡ്ജി ഭാരത് പരഷരാണ് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്.
കേസിന്റെ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. അതിനു പിന്നാലെയാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള പ്രത്യേക കോടതിയുടെ ഈ ഉത്തരവ്.
ഒരു ലക്ഷം രൂപയുടേയും അത്ര തന്നെ തുല്യമായ തുകയുടെ ആള് ജാമ്യത്തിലും കര്‍ശ്ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
രാജ്യസഭ മുന്‍ എംപി വിജയ് ദര്‍ദയും അദ്ദേഹത്തിന്റെ മകന് ദേവേന്ദ്ര ദര്‍ദ, മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി എച്ച്. സി. ഗുപ്ത, എല്‍. എസ്. ജനോതി, എഎംആര്‍ അയേണ്‍ ആന്‍ഡ് സ്്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡ്, കമ്പനി ഡയറക്ടര്‍ മനോജ് കുമാര്‍ ജെയ്സ്വാള്‍ എന്നിവരാണ് കേസിലെ മറ്റുപ്രധാന പ്രതികള്‍.
ഐപിസി സെക്ഷന്‍ 120 ബി (കുറ്റകരമായ ഗൂഢാലോചന), സെക്ഷന്‍ 409 (വഞ്ചന), സെഷന് 409 (സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുക). എന്നിവയാണ് പ്രതികള്‍ക്കുമേല്‍ ആരോപിച്ചിട്ടുള്ള കുറ്റങ്ങള്‍. കഴിഞ്ഞ വര്‍ഷം മെയ് 27നാണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രദജിസ്റ്റര് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: