കായംകുളം: ഗുരുദേവനെയും ഗുരുദേവ ദര്‍ശനങ്ങളെയും അപകീര്‍ത്തിപ്പെടുത്തി സിപിഎം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ അവഹേളിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. സിപിഎം അക്രമ ഭീകരതയ്ക്കെതിരെ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനോനില തെറ്റിയ അവസ്ഥയിലാണ് സിപിഎം നേതൃത്വം. നാട്ടിലെമ്പാടും അക്രമം അഴിച്ചുവിട്ട് അണികളെ പിടിച്ചു നിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനായി ഗുരുദേവ വിശ്വാസികളെയും എസ്എന്‍ഡിപിയെ പോലും ബോധപൂര്‍വ്വം അവഹേളിക്കുകയാണ്. ഗുരുദേവ ദര്‍ശനവും മാര്‍ക്സിസ്റ്റ് തത്വചിന്തകളും തമ്മില്‍ കടലും കടലാടിയും പോലുള്ളഅന്തരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ 44 എംപിമാരുണ്ടായിരുന്ന പാര്‍ട്ടിയുടെ ഇന്നത്തെ സ്ഥിതി എന്തെന്ന് നേതൃത്വം മനസ്സിലാക്കണം. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും വളര്‍ച്ച തടയാന്‍ തുനിഞ്ഞിറങ്ങിയാല്‍ പാര്‍ട്ടി സ്വയം നശിക്കുകയേയുള്ളൂ.
ലെനിനിസ്റ്റ് സിദ്ധാന്തങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സിപിഎം കേരളത്തില്‍ അപ്രത്യക്ഷമാകുന്ന സ്ഥിതിയിലാണെന്നും സുരേന്ദ്രന് പറഞ്ഞു. കേരളത്തില്‍ ശ്രീകൃഷ്ണജയന്തിക്ക് കൃഷ്ണവേഷം കെട്ടാന്‍ ബംഗാളില്‍ നിന്നും കുട്ടികളെ ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ് സിപിഎം. രാമായണവും മഹാഭാരതവും കെട്ടുകഥകളാണെന്നു പറഞ്ഞ സിപിഎം മാപ്പുപറയണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഎച്ച്പി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതാപ് ജി. പടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടത്ത് സുദര്ശനന്, ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്, ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, സം സ്ഥാന സമിതിയംഗം ഡി. അശ്വിനീദേവ്, മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍പിള്ള, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ഉമ്പര്‍നാട്, ആര്‍എസ്എസ് താലൂക്ക് സമ്പര്‍ക്കപ്രമുഖ് ആര്. രാജേഷ്, ശ്രീദേവി പടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: