ഹരിപ്പാട്: പട്ടാപ്പകല്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വലിയകുഴി 240, മുട്ടം 1992 എന്നീ എസ്എന്‍ഡിപി ശാഖാ യോഗങ്ങളുടെ നേതൃത്വത്തില്‍ കര്‍മ്മസമിതി രൂപീകരിച്ചു.
നങ്ങ്യാര്‍കുളങ്ങര ഭാരതിയില്‍ സുരന്റെ ഭാര്യ ജലജ (51) ആണ് ആഗസ്റ്റ് 14ന് പകല്‍ മൂന്നിന് ശേഷം വീട്ടിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്. പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാന്‍ വൈകിയാല്‍ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനമായി.
ചേപ്പാട് എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് എസ്. സലികുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. മുട്ടം 1992-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗം പ്രസിഡന്റ് എ.എം. സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു. ചേപ്പാട് എസ്എന്‍ഡിപിയൂണിയന്‍ സെക്രട്ടറി എന്‍. അശോകന്, യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.കെ. ശ്രീനിവാസന്, വലിയകുഴി 240-ാം നമ്പര്‍ ശാഖാ പ്രസിഡന്റ് എസ് സുധീര്‍, ഡി. കാശിനാഥന്, ഡി. ധര്മ്മരാജന്, തൃക്കുന്നപ്പുഴ പ്രസന്നന്, അനില്‍കുമാര്‍, ബിനു, ചന്ദ്രബാബു, സുഗതന്, സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. കര്‍മ്മസമിതി ഭാരവാഹികളായ ഡി. അജയന് ചെയര്മാന്, ഡി. സുരേഷ് കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: