കൊച്ചി: രണ്ട് മാസത്തിനകം സംസ്ഥാനത്ത് എയര്‍ ആംബുലന്‍സ് സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍. ഇത് സംബന്ധിച്ച് അഞ്ച് കമ്പനികള്‍ താല്പര്യം അറിയിച്ചതായും ടെന്‍ഡര്‍ അടക്കമുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിനായി ആഭ്യന്തര വകുപ്പ്, ആരോഗ്യവകുപ്പ്, എയര്‍പോര്‍ട്ട് അതോറിറ്റി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ തുടങ്ങിയ വിവിധ മേഖലകളിലെ വിദദ്ധര്‍ അടങ്ങുന്ന ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിക്കും.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഇരുപത്തഞ്ചോളം ആശുപത്രികളുമായി ചര്‍ച്ച നടത്തിയതായും മന്തി പറഞ്ഞു. ആരോഗ്യകുടുംബക്ഷേമവകുപ്പ് രൂപം നല്കിയ മൃതസഞ്ജീവനി പദ്ധതി വഴി 142 ശസ്ത്രക്രിയകളിലൂടെ 383 അവയവങ്ങള്‍ മാറ്റി വയ്ക്കാന്‍ സാധിച്ചയാതും മന്ത്രി പറഞ്ഞു.
കൊച്ചി അമൃതാ ആശുപത്രിയില്‍ അവയവമാറ്റത്തിനായുള്ള മികവിന്റെ കേന്ദ്രം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അവയവമാറ്റ ശസ്ത്രക്രിയയില്‍ അമൃത കൈവരിച്ച നേട്ടങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: