പാലാ: അന്താരാഷ്ട്ര നിലവാരത്തില്‍ ടാറിംഗ് നടത്തിയ പാലാ-കൂത്താട്ടുകുളം-രാമപുരം റോഡ് പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് രൂപപ്പെട്ട കുഴികള്‍ വന്‍ അപകടഭീഷണി ഉയര്‍ത്തുന്നു. വാഹനത്തിരക്ക് ഏറെയുള്ള രാമപുരം കവലയിലും ചന്തക്കവലയിലും രൂപപ്പെട്ടിട്ടുള്ള കുഴികള്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ്. നിത്യേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ പലഭാഗങ്ങളും ഇതുപോലെ പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലാണ്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ചെറുവാഹനങ്ങള്‍ കുഴിയില്‍പ്പെട്ട് അപകടങ്ങള്‍ ഉണ്ടാകുന്നത് ഈ പാതയിലെ പതിവു കാഴ്ചകളാണ്. റോഡിന്റെ വശങ്ങള് കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കാതെ നില്ക്കുന്ന കട്ടിംഗുകളും അപകടങ്ങളുണ്ടാക്കുന്നുണ്ട്.
റോഡു നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയുമാണ് റോഡ് തകര്‍ച്ചയ്ക്ക് കാരണമെന്ന് പൊതുപ്രവര്‍ത്തകനായ രാജു എം.ആര്. താലൂക്ക് വികസന സമിതിയില്‍ രേഖാമൂലം ആക്ഷേപം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: