ചങ്ങനാശ്ശേരി: താലൂക്ക് വികസനസമിതിയില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും പരാതികള്‍ക്ക് പരിഹാരമുണ്ടാകുന്നില്ലെന്ന് അംഗങ്ങള്‍. അഞ്ചുപഞ്ചായത്തുകളെ പ്രതിനിധികരിച്ച് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും എത്താറുണ്ടെങ്കിലും കാര്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നില്ലെന്ന് പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സഭയില്‍ പരാതി ഉന്നയിച്ചു. ഉദ്യോഗസ്ഥര്‍ സഭയില്‍ പ്രശ്നം പരിഹരിക്കുമെന്ന് പറയാറുണ്ടെങ്കിലും ഒന്നും നടപ്പിലാവുന്നില്ല. പരാതി പറഞ്ഞാല്‍ ബന്ധപ്പെട്ടവകുപ്പില്നിന്നും ഉദ്യോഗസ്ഥര്‍ എത്താത്തുകാരണം പരിഹാരങ്ങള്‍ക്ക് സാധിക്കാത്ത കാര്യവും നിരന്തരം ഉണ്ടാകാറുണ്ട്. ജില്ലാതല ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി പൊതുമരാമത്തും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും സഭയില്‍ ഹാജരാവുന്നില്ല.
ടിബി റോഡിലെ സ്വകാര്യ കച്ചവടസ്ഥാപനത്തിന്റെ പാര്‍ക്കിംഗ് സംബന്ധിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ല. നഗരത്തിലെ ഹൈമാസ്റ്റ് വിളക്കുകള്‍ നന്നാക്കുന്നതിന് നിര്‍ദ്ദേശം കഴിഞ്ഞസഭയില്‍ നല്‍കിയെങ്കിലും മുനിസിപ്പാലിറ്റി നടപടി സ്വീകരിച്ചിട്ടില്ല.
നഗരത്തിലുള്ള ഓടകള്‍ മലിനജലത്താല്‍ നിറഞ്ഞുകിടക്കുന്നതുമൂലം ദര്ഗന്ധപൂരിതമായ അവസ്ഥ ഉള്ളതായും പരിഹാരം വേണമെന്നും ആവശ്യമുയര്‍ന്നു. റവന്യൂടവറിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പരാതി നല്കിയാല് നടപടി എടുക്കുമെന്ന് പ്രതിനിധി പറഞ്ഞു. കെഎസ്റ്റിപിയുടെ റോഡുപണി വളരെയധികം നീണ്ടുപോകുന്നതായും പണി നടക്കുന്ന സ്ഥലങ്ങളില്‍ പൊടിശല്യം രൂക്ഷമാണെന്നും ബന്ധപ്പെട്ടവര്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ആവശ്യമുയര്‍ന്നു. ചങ്ങനാശ്ശേരിക്കൊപ്പം പണി ആരംഭിച്ച റോഡുകള്‍ പൂര്‍ത്തിയായ കാര്യവും സഭയില്‍ ചൂണ്ടിക്കാട്ടി. റേഷനരി കരിഞ്ചന്തയില്‍ വില്ക്കുന്നതുമൂലം വന്‍വിലകൊടുത്തു വാങ്ങി ഉപയോഗിക്കേണ്ടിവരുന്നെന്നും കളര്‍ ചേര്‍ന്ന അരിയായി ലഭിക്കുന്നുണ്ടെന്നും അന്വേഷണം വേണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.
പായിപ്പാട് പഞ്ചായത്തിലെ ഒന്ന്, പതിനഞ്ച്, പതിനാറ് വാര്‍ഡുകളിലെ തോടും പുഴകളും പായലും പോളയും നിറഞ്ഞ് മലിനമായികിടക്കുന്നു. ഇവിടെയുള്ള ജനങ്ങള്‍ ജലസ്രോതസ്സായി ഉപയോഗിച്ചുകൊണ്ടിരുന്ന തോടാണ് നാമാവശേഷമായി ഉപയോഗിക്കാന്‍ പറ്റാത്ത വിധത്തിലായത്. ഇറിഗേഷന്‍ വകുപ്പിന്റെ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് പരാതിക്കാരുടെ ആവശ്യം. മനയ്ക്കച്ചിറ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് രണ്ടുവര്‍ഷം മുന്‍പ് കെറ്റിഡിസി അനുമതി നല്‍കിയിരുന്നതാണ്. ഇത് സ്വാര്‍ത്ഥ താല്പര്യക്കാരും രാഷ്ട്രീയ അട്ടിമറിയും മൂലം നടക്കാതെപോയതാണ്. ചങ്ങനാശ്ശേരി മുനിസിപ്പാലറ്റി 18-ാം വാര്‍ഡില്‍ നാല്പതില്ചിറ പി.ര്‍. സദനത്തില്‍ പട്ടികജാതിക്കാരനായ പി.ആര്. സജി താലൂക്ക് സഭ മുന്‍പാകെ തന്റെ വസ്തുവില്‍ അനധികൃതമായി ഓടനിര്മ്മിക്കുന്നതായി പരാതി നല്കി. താലൂക്ക് സഭ നീതി നടപ്പിലാക്കുന്നവര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: