കൊച്ചി: മുപ്പതാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം സൗത്ത് റെയില്‍വേ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്തു. നേത്രദാനത്തിലൂടെ ഒരു വ്യക്തിയുടെ കീര്‍ത്തി മരണശേഷവും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ അഡീഷണല്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. കഞ്ഞൂഞ്ഞമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ചു. നേത്രദാനത്തിന് സന്നദ്ധരായ റെയില്‍വേ ജീവനക്കാരുടെ സമ്മതപത്രം അഡീഷണല്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.എന്‍. ബാലഗംഗാധരന്‍ ഏറ്റുവാങ്ങി. ജനറല്‍ ആശുപത്രി ഒഫ്താല്‍മോളജിസ്റ്റ് ഡോ. കെ.ജി. സുരഭ നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏറ്റവും കൂടുതല്‍ നേത്രദാനങ്ങള്‍ പ്രോത്സാഹിപ്പിച്ചതിന് നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രജിത്.പി. ഷാന്‍, ഒപ്റ്റോമെട്രിസ്റ്റ് ജീജ. പി. സദാശിവന് എന്നിവര്‍ക്ക് ജില്ല കളക്ടര്‍ പുരസ്കാരം നല്കി. ഡോ. കെ.ജി. സുരഭയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ്സും സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ജില്ല മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, എറണാകുളം റെയില്‍വേ മെഡിക്കല്‍ വിഭാഗം, ജില്ല അന്ധത നിയന്ത്രണ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ എട്ടു വരെ നേത്രദാന പക്ഷാചരണ പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: