കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമകള്‍. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിന്റെ ഉടമകളിലൊന്നായ പിവിപി വെഞ്ച്വേഴ്സിന്റെ കൈവശമുള്ള 60 ശതമാനത്തില്‍ നിന്ന് 40 ശതമാനമാണ് കേരളത്തിലെ പ്രമുഖ വ്യവസായികളായ മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിനും മറ്റൊരു വ്യവസായ ഗ്രൂപ്പിനും നല്‍കിയിരിക്കുന്നത്. അടുത്ത ഒമ്പതു വര്‍ഷത്തേക്ക് മുന്നൂറ്ററുപതു കോടി രൂപയാണ് ഇവര്‍ മുടക്കേണ്ട്ത്.
വര്‍ഷം തോറും കുറഞ്ഞത് നാപ്പതു കോടിരൂപ നല്‍കണമെന്ന ധാരണയിലാണ് പിവിപി വെഞ്ച്വേഴ്സ് ഓഹരികള്‍ കൈമാറുന്നത്.
റിയല്‍ എസ്റ്റേറ്റ്, സിനിമ, മാധ്യമ മേഖലകളില്‍ വിപുലമായ സാന്നിധ്യമുള്ള പിവിപി വെഞ്ച്വേഴ്സ് നേരിടുന്ന വന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായാണ് പ്രസാദ് പോട്ട്ലൂരി കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികള്‍ വിറ്റഴിച്ചത്.
ഓഹരി വിപണിയിലെ ഇന്‍സൈഡര്‍ വ്യാപാരം നടത്തിയതിനും വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനും സെബി പിവിപി ഗ്ലോബല്‍ വെഞ്ച്വേഴ്സിനും അതിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രസാദ് പോട്ട്ലൂരിക്കും മുപ്പത് കോടിരൂപ പിഴ ചുമത്തിയതോടെയാണ് ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിലായത്. ഇതിനിടെ ടീമംഗങ്ങള്‍ക്കുള്ള പ്രതിഫലം നാലുമാസം വരെ വൈകിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. തുടര്‍ന്ന് ടീമംഗങ്ങളെ തെരഞ്ഞെടുക്കുന്നതുകൂടി വൈകിയതോടെ കേരള സ്ട്രൈക്കേഴ്സിനു പിന്നാലെ ബ്ലാസ്റ്റേഴ്സും കേരളത്തിനു നഷ്ടമാകുമെന്നുവരെ ആരാധകര്‍ ഭയന്നു.
ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജുപോലും മാസങ്ങളോളം നിശ്ചലമായിരുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സീസണില്‍ തന്നെ അത്ഭുങ്ങള്‍ ഉണ്ടാക്കിയ ടീമാണ് കേരളാ ബ്ലാസ്റ്റേഴ്സ്. മലയാളികളുടെ പിന്തുണ വളരെയധികം ലഭിച്ച ടീം കഴിഞ്ഞ സീസണില്‍ ഫൈനല്‍ വരെയെത്തി മികവ് തെളിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: