തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഈ വര്ഷത്തെകോളജ് ഗെയിംസ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. 11 വരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായാണ് മത്സരങ്ങള്‍. പുരുഷ-വനിതാ വിഭാഗങ്ങളിലായി അത്ലറ്റിക്സ്, സ്വിമ്മിംഗ്, ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍ മത്സരങ്ങളും പുരുഷ വിഭാഗത്തില്‍ ഫുട്ബോള്‍, വാട്ടര്‍പോളോ മത്സരങ്ങളും വനിതാ വിഭാഗത്തില്‍ ഹാന്‍ഡ്ബോളും ഉണ്ടായിരിക്കും. ചാമ്പ്യന്‍ഷിപ്പ് നേടുന്ന കോളജിന് രാജീവ്ഗാന്ധി എവര്‍ റോളിംഗ് ഗോള്‍ഡ് ട്രോഫിയും ഒരുലക്ഷം രൂപയും ലഭിക്കും. വിവിധ കാറ്റഗറികളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന കോളജുകള്‍ക്ക് 10000, 7500, 5000 എന്നീ ക്രമത്തില്‍ സമ്മാനങ്ങള്‍ നല്‍കും. വ്യക്തിഗത മത്സര വിജയികള്‍ക്ക് 1500, 1000, 750 കമത്തിലാണ് ക്യാഷ് അവാര്‍ഡ് നല്‍കുക.
അത്ലറ്റിക്സ്, ഫുട്ബോള്‍ മത്സരങ്ങള്‍ കാര്യവട്ടം എല്എന്സിപിഇയിലും അക്വാട്ടിക്സ് പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍കുളത്തിലും നടക്കും. പ്രാഥമിക റൗണ്ട് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയവും ഹാന്‍ഡ്ബോള്‍ മത്സരങ്ങള്‍ക്ക് ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയവും വേദിയാകും. വോളിബോള്‍ മത്സരങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും പട്ടം കെഎസ്ഇബി ഗ്രൗണ്ടിലുമായി നടക്കും. ബാസ്കറ്റ്ബോള്‍ മത്സരങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടില്‍ നടക്കും.
കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള 63 കോളജുകളില്‍ നിന്നായി ഏകദേശം 1,500 താരങ്ങള്‍ മീറ്റില്‍ പങ്കെടുക്കും. പി.യു.ചിത്ര, മുഹമ്മദ് റാഷിദ്, അനുരൂപ് ജോണ്‍, ആര്. അനു, അനുരാഘവന് തുടങ്ങി കായിക കേരളത്തിന്റെ പുത്തന്‍ പ്രതീക്ഷകളെല്ലാം കോളജ് കായികമേളയില്‍ മാറ്റുരയ്ക്കും. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജാണ് നിലവിലെ ചാമ്പ്യന്മാര്. മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: