തിരുവനന്തപുരം: കേരളാ കായികവേദിയുടെ മൂന്നാമത് സംസ്ഥാന സമ്മേളനം 11, 12,13 തീയതികളില്‍ സം സ്കൃതിഭവനില് നടക്കുമെന്ന് കേരളാ കായികവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി നെ.പ.മുരളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 12 ന് രാവിലെ 9 ന് ആര്‍എസ്എസ് പ്രാന്ത സഹ സേവാ പ്രമുഖ് ജി.വി.ഗിരീഷ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ കേരളാ കായികവേദിയുടെ പ്രഥമ ജീജാ ഭായി പുരസ്കാരം ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ മാതാവ് ടി.വി.ലക്ഷ്മിക്ക് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ സമ്മാനിക്കും.
പി.ടി. ഉഷ മുഖ്യാതിഥിയായിരിക്കും. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങളുടെ അമ്മയ്ക്ക് നല്‍കുന്നതാണ് ജീജാഭായി പുരസ്കാരം.
കായികരംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ പ്രതിഭകളെയും ചടങ്ങില്‍ ആദരിക്കും. കായികരംഗത്തെ സ്ത്രീശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി തായ്ക്കൊണ്ടോ ഇന്റര്‍നാഷണല്‍ റഫറി ദൈതജോളി സുഭാഷ് കുറ്റിശ്ശേരി ക്ലാസ് എടുക്കും. 13 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്ത ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി. ഉണ്ണികൃഷ്ണന് സംസാരിക്കും.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എം. രാജേന്ദ്രന്, ജനറല്‍ സെക്രട്ടറി നെ.പ.മുരളി, ട്രഷറര്‍ വി.എസ്. മധുകുട്ടന്, അനില്‍ലാല്‍, ഓലയില്‍ ബാബു, സംസ്ഥാന സംഘടനാ സെക്രട്ടറി പി.ജി.സജീവ്കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
വരുംവര്‍ഷങ്ങളില്‍ നാടന്‍ കളികളും ഉള്‍പ്പെടുത്തി കായികമേളകള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കായികവേദി വര്‍ക്കിംഗ് പ്രസിഡന്റ് എം.രാജേന്ദ്രന്, ട്രഷറര്‍ വി.എസ്.മധുകുട്ടന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: