കൊച്ചി: ശ്രീനാരായണ ഗുരുദേവനെ അപമാനിച്ച സംഭവത്തില്‍ സിപിഎം നേതൃത്വത്തിലും പോര്് രൂക്ഷമാകുന്നു. പൊതുസമൂഹത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനൊപ്പം പാര്‍ട്ടിക്കുള്ളിലും ഇതേച്ചൊല്ലിയുള്ള ഭിന്നത ശക്തമായി. സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ക്കും തെറ്റുപറ്റിയെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളില്‍.
തെരെഞ്ഞടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരമൊരു വിവാദമുണ്ടാക്കിയത് പാര്‍ട്ടിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് തെക്കന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു കഴിഞ്ഞു. എം.എ ബേബി, തോമസ് ഐസക്ക് തുടങ്ങിയവരാണ് ഈ അഭിപ്രായം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്്്. പിണറായി വിജയനും ജയരാജന്മാര്ക്കുമെതിരെ നേരത്തെ തന്നെ ശക്തമായ നിലപാടെടുക്കുന്ന ഇവര്‍ക്ക് ഇപ്പോഴത്തെ സംഭവങ്ങള്‍ വീണുകിട്ടിയ ആയുധമായി.
കണ്ണൂരിലെ നേതാക്കള്‍ക്ക് എസ്.എന്‍.ഡി.പിയോഗത്തിന്റെ ശക്തി അറിയില്ലെന്നും തിരുവിതാംകൂറില്‍ എസ്.എന്‍ഡി.പിയോടെതിരിട്ടാല് പാര്‍ട്ടി നാമാവശേഷമാകുമെന്നുമാണ് തെക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഔദ്യോഗിക പക്ഷത്തുനിന്ന് ഒരു നേതാവ് പോലും കണ്ണൂരിലെ പാര്‍ട്ടി നിലപാടിനെ ന്യായീകരിക്കാന്‍ രംഗത്തു വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
എല്ലാ വിവാദങ്ങളിലും പിണറായിക്ക് പിന്തുണ നല്കുന്ന ജി.സുധാകരന് പോലും മൗനം പാലിക്കുകയാണ്. പച്ചക്കറി കൃഷി നടത്തിയും മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ സംഘടിപ്പിച്ചും തങ്ങള്‍ ജനപിന്തുണ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ പിണറായിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ലോബി ഇതെല്ലാം നശിപ്പിക്കുകയാണെന്നുംതെക്കന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
തെക്കന്‍ കേരളത്തില്‍ നിന്ന് പാര്‍ട്ടിയെ പരസ്യമായി ന്യായീകരിച്ച ഏക നേതാവ് വി.എസ് മാത്രമാണ്. കണ്ണൂരില്‍ നടന്ന സംഭവങ്ങളില്‍ ഒരു തെറ്റുമില്ല എന്നായിരുന്നു വി.എസിന്റെ ആദ്യ പ്രതികരണം. ഇത് പോരിന് മൂര്‍ച്ച കൂട്ടാന്‍ വേണ്ടി വി.എസ് മനപ്പൂര്‍വം പറഞ്ഞതാണെന്നും പാര്‍ട്ടിക്കുളളില്‍ വിലയിരുത്തലുണ്ട്.
ഇരു വിഭാഗത്തിലും പെടാതെ നില്ക്കാന് ശ്രമിക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി, വിവാദം ശക്തമായതോടെ തന്ത്രപൂര്‍വ്വം തലയൂരാനുള്ള നീക്കം നടത്തുന്നുവെന്ന് കണ്ണൂര്‍ ലോബിക്കും പരാതിയുണ്ട്. തെറ്റു പറ്റിയത് പ്രാദേശിക ,ജില്ലാ നേതൃത്വത്തിനാണെന്ന് കോടിയേരി പറഞ്ഞത് പിണറായിയടക്കമുള്ള കണ്ണൂര്‍ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
തങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്ന നിലപാടിലാണ് ഇവര്‍. ഔദ്യോഗിക പക്ഷത്തെ പ്രബലമായ വിഭാഗവും ഇവര്‍ക്കൊപ്പം നില്ക്കുന്നു. കഴിഞ്ഞ ദിവസം കോട്ടയത്തു നടന്ന പാര്‍ട്ടി സെമിനാറില്‍ എസ്എന്‍ഡിപി യോഗത്തിനെതിരെ നിശിതമായ വിമര്‍ശനമാണ് പിണറായി നടത്തിയത്്്.
സംഭവം പാര്‍ട്ടിക്കകത്ത് പോര് ശക്തമാക്കിയതോടെ കേന്ദ്ര നേതൃത്വം ഇടപെടല്‍ തുടങ്ങിയിട്ടുണ്ട്. ഗുരുദേവനെ അപമാനിച്ച സംഭവത്തില്‍ പാര്‍ട്ടി സംസ്ഥാന- ജില്ലാ നേതൃത്വത്തിലെ ചിലര്‍ക്ക് തെറ്റുപറ്റിയെന്ന് തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേന്ദ്രകമ്മിറ്റിയുടെ പേരില്‍ ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇത് വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യം ശക്തമായി പറയാനോ പിണറായിയെയും കൂട്ടരെയും പിണക്കാനോ കേന്ദ്ര നേതൃത്വത്തിന് കഴിയില്ല എന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: