ന്യൂദല്‍ഹി: ചൈനയുടെ സമ്പദ് വ്യവസ്ഥ തകരുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസായികളോട് ആവശ്യപ്പെട്ടു.ആഗോളതലത്തില്‍, പ്രത്യേകിച്ച് ചൈനയില്‍ സാമ്പത്തിക പ്രതിസന്ധി ഉരുണ്ടുകൂടിയ പശ്ചാത്തലത്തില്‍, ഭാരത സമ്പദ്വ്യവസ്ഥയെ ശക്തമാക്കി നിലനിറുത്തുന്നതിന് എന്തു ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കാന്‍ വിളിച്ചു ചേര്‍ത്ത സാമ്പത്തിക വിദഗ്ധരുടേയും വ്യവസായികളുടേയും യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ബിഐ അടിയന്തരമായി പലിശ നിരക്ക് വെട്ടിക്കുറയ്ക്കണമെന്നും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ തീരുവകള്‍ ചുമത്തണമെന്നും യോഗത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്സുകളുടെ സംഘടനയായ അസോചെം ആവശ്യപ്പെട്ടു.
ഭാരത സമ്പദ് വ്യവസ്ഥ ഏത് സാഹചര്യം നേരിടാനും സജ്ജമാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്, മുകേഷ് അംബാനി എന്നിവരക്കടമുള്ള പ്രമുഖര്‍ പങ്കെടുത്തു.
അടിസ്ഥാന ഘടകങ്ങള്‍ ശക്തമായതിനാല്‍ ആഗോളസാമ്പത്തിക പ്രശ്നം ഏറ്റവും കുറച്ച് ബാധിക്കുന്ന രാജ്യമായിരിക്കും ഭാരതമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. എങ്കിലും കൂടുതല്‍ ശക്തമായ നടപടികള്‍ എടുക്കേണ്ടതുണ്ട്. യോഗത്തിലെ ചര്‍ച്ചകള്‍ വിശദീകരിച്ച് ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: