കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം കൊളവയലില്‍ സിപിഎം നടത്തിയ ധര്‍ണ്ണയില്‍ വെച്ച് ബജ്രംഗ്ദള് ജില്ലാ സംയോജകന്‍ വിവേകിനെതിരെ, സിഐടിയു നേതാവും കഴിഞ്ഞ ദിവസം കൊളവയലില്‍ ആക്രമത്തിനും വീടുകളും വിദ്യാലയവും തകര്‍ക്കാനും നേതൃത്വം കൊടുക്കുകയും പിന്നീട് ഒന്നാം പ്രതിയാകുകയും ചെയ്ത കാറ്റാടി കുമാരന്റെ ജല്പനങ്ങള് അവരുടെ വൈദേശിക പ്രത്യയ ശാസ്ത്രം ഈ മണ്ണില്‍ നിന്നും ഓരോ നിമിഷവും ഒലിച്ചു പോകുന്നതിലുള്ള ഭയപ്പാട് മൂലമാണെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി ബാബു അഞ്ചാംവയല്‍ കുറ്റപ്പെടുത്തി.
ഹൈന്ദവമായ എല്ലാ ആചാരത്തെയും അനുഷ്ഠാനങ്ങളെയും നഖശിഖാന്തം എതിര്‍ക്കുന്ന സിപിഎം മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ നുഴഞ്ഞുകയറി മതേതരത്വം കാണിക്കുകയും പ്രീണന നയത്തിന്റെ ഭാഗമായി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ട് മനം മടുത്ത് സ്വന്തം അണികള്‍ ലെനിനിനോടും സ്റ്റാലിനിനോടും വിടപറഞ്ഞ് രാമന്റെയും കൃഷ്ണന്റെയും പാരമ്പര്യം സ്വീകരിക്കുന്നതും കണ്ട് കലികയറിയ കപട മതേതരക്കാരായ ഓണാഘോഷ ഭക്തര്‍ ആശയ സമരം തോറ്റപ്പോള്‍ ആയുധമേന്തി കൊലവിളി നടത്തുകയാണ്. ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി കല്ലെറിഞ്ഞ് വീഴ്ത്തി കൊലപ്പെടുത്തുന്ന പ്രാകൃത രീതിയാണ് സിപിഎമ്മും ഡിവൈഎഫ്ഐയും സോഷ്യല്‍ മീഡിയകളില്‍ കൂടിയും മറ്റും ചെയ്തുവരുന്നത്. നിയമം കൈയ്യിലെടുത്ത് ഇനിയും ഇത്തരത്തിലുള്ള കൊലവിളികള്‍ നടത്താനാണ് ഉദ്ദേശമെങ്കില്‍ ധര്‍മ്മ സംരക്ഷണത്തിനു വേണ്ടി നിയമം പാലിച്ച് കൊണ്ടുള്ള പ്രതിരോധ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ബാബു അഞ്ചാംവയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: