ശ്രീരാമനും മറ്റും കയറിയ രഥം ദൂരെ മറഞ്ഞപ്പോള്‍ ശ്രീമാനായ ദശരഥന് ഖിന്നനായി മോഹിച്ചുവീണു. താന്‍ ജീവനെക്കാള്‍ സ്നേഹിക്കുകയും ചോദിക്കുന്നതെല്ലാം കൊടുക്കുകയും ചെയ്ത കൈകേയി ചതിച്ചത് സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു. എപ്പോഴും കൈകേയിയുടെ അന്തഃപുരത്തില്‍ കഴിഞ്ഞിരുന്ന ദശരഥന് അവരെയിപ്പോള്‍ തികച്ചും വെറുത്തു.
ഇനി ഇവളോടൊപ്പം ഒരുനിമിഷംപോലും കഴിയാനൊക്കില്ല. തന്നെ ഉടനടി സുശീലയായ കൗസല്യയുടെ അന്തഃപ്പുരത്തില്‍ കൊണ്ടുപോകാന്‍ പരിചാരകരോട് ആവശ്യപ്പെട്ടു.
ഇതുവരെചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം സ്നേഹം സ്വാര്‍ത്ഥതയാണെന്ന് കൈകേയി തെളിയിച്ചു. ആത്മാര്‍ത്ഥസ്നേഹം പ്രകടനമല്ലായെന്ന് മനസിലായപ്പോള്‍ ഉത്തമനായ രാമന്റെ അമ്മയും പ്രഥമപത്നിയുമായ കൗസല്യയെത്തന്നെ ശരണം പ്രാപിക്കേണ്ടിവന്നു. അവിടെയായാല്‍ തനിക്കിനി കുറച്ചുകാലംകൂടി ജീവിക്കാമെന്ന് അദ്ദേഹം മോഹിച്ചു. കൊട്ടാരത്തില്‍ ആരോടും സംസാരിക്കാതെ എപ്പോഴും മൗനിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: