ന്യൂദല്‍ഹി: വരുന്ന തെരഞ്ഞെടുപ്പോടെ ബീഹാറില്‍ ബിജെപി വലിയ ശക്തിയായി മാറുമെന്ന് ആംആദ്മി മുന്‍നേതാവും പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്.
ആരു സര്‍ക്കാരുണ്ടാക്കിയാലും ശരി ബിജെപി അവിടെ വലിയ ശക്തിയായി മാറും. ഇത് ബീഹാറിലെ വലിയ മാറ്റമാകും.
ബിജെപി എല്ലായ്പ്പോഴും ബീഹാറില്‍ മൂന്നാമതോ നാലാമതോ ആണ് എത്തുക പതിവ്. എന്നാല്‍ ഇന്നത്തെ അവസ്ഥ വച്ച് നോക്കിയാല്‍ ഒരു വശത്ത് ബിജെപിയും മറുവശത്ത് മറ്റെല്ലാവരും എന്നതാണ് . എല്ലാ സഖ്യങ്ങളും ബിജെപിക്ക് എതിരാണ്. ഇത് ബിജെപിയെ ബീഹാറിലെ ഒന്നാം നമ്പര്‍ ശക്തിയാക്കും. യാദവ് പറഞ്ഞു. ലാലുവും നിതീഷും ചേര്‍ന്നാണ് ബിജെപിയെ ശക്തമാക്കിയതെന്നും യാദവ് അഭിമുഖത്തില്‍ പറയുന്നു.
ബീഹാറില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. ആദ്യത്തെ ലാലു സര്‍ക്കാര്‍ നല്ല മാറ്റമായിരുന്നു. എന്നാല്‍ രണ്ടും മൂന്നും ലാലു സര്‍ക്കാരുകള്‍ ബീഹാറിന്റെ ശാപമായി. അവിടെ ഒന്നു നടന്നില്ല.
സാമൂഹ്യ നീതിയെന്നാണ് എല്ലാം ഒരു ജാതിക്ക് വാരിക്കോരി കൊടുക്കുന്ന ഒന്നായി. യുപിയില്‍ എല്ലാം ഒരു ജാതിക്ക് നല്കുന്ന കാഴ്ചയാണ്. പിന്നെന്ത് സാമൂഹ്യ നീതി. യാദവ് പറഞ്ഞു.
ലാലു-നിതീഷ് സഖ്യം വലിയ സഖ്യമായിരിക്കാം. പക്ഷെ ഒരു ശക്തിക്കെതിരെ വലിയ സഖ്യങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ആ ശക്തി പ്രബലശക്തിയായി മാറുമെന്നതാണ് നാം ഓര്‍ക്കേണ്ടത്. 70 കളില്‍ എല്ലാവരും ഇന്ദിരാഗാന്ധിക്കെതിരെ ഒന്നിച്ചു. അതോടെ അവര്‍ ജയിച്ചു.
ജാതി കണക്കുകളെ മോദിയുടെ രസതന്ത്രം വിജയിക്കുമെന്നാണോ?
ലാലു നിതീഷ് സഖ്യത്തിന് കൈയില്‍ കണക്കുണ്ട്. അത് സഖ്യത്തെ മുന്നോട്ടു നയിക്കാനാണ്. എന്നാല്‍ ഭരണത്തെപ്പറ്റി പറയാന്‍ ബിജെപിക്ക് അവസരം ലഭിച്ചിരിക്കുന്നു. ബീഹാറിന്റെ ഭാവിയെപ്പറ്റി പറയാന്‍ അവസരം ലഭിച്ചിരിക്കുന്നു. ഒരു വശത്ത് ഭൂരിപക്ഷ വാദമാണ്. മറുവശത്ത് ജാതി സഖ്യവും അഴിമതിക്കാരനായ നേതാവും. ഭൂരിപക്ഷ വാദവും അഴിമതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍. അവസ്ഥ ദയനീയമാണ്. യാദവ് പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പു മുതല്‍ ബിജെപി നില ശക്തമാക്കിത്തുടങ്ങിയതാണ്. ബിജെപിയെ എതിര്‍ക്കുന്നവര്‍ എന്താണ് ചെയ്യുന്നത്. നമ്മുടെ രാജ്യത്തെ മതേതര പാര്‍ട്ടികളുടെ പാപ്പരത്തമാണ് ഇവിടെ കാണുന്നത്. കാലിത്തീറ്റക്കേസില്‍ ശിക്ഷ ലഭിച്ച ലാലുവിനെയും പവാറിനെയും കോണ്‍ഗ്രസിനെയും എല്ലാം ബിജെപിക്ക് എതിരെ ഒന്നിപ്പിക്കാനാണ് അവരുടെ ശ്രമം. ഇത് മഹാമതേതര സഖ്യമാണെന്നാണ് പറയുന്നത്. എന്നാല്‍ അത് മഹാമതേതര സഖ്യമല്ല.
ഇതല്ല മതേതരത്വം. മതേതരത്വ എന്നത് മഹത്തായ സങ്കല്‍പ്പമാണ്. എന്നാല്‍ നമ്മുടെ രാഷ്ട്രീയത്തില്‍ ഇതാണ് ഇന്ന് ഏറ്റവും വലിയ തട്ടിപ്പും. ഈ തട്ടിപ്പാണ് ബീഹാറില്‍ കാണുന്നതും. കോണ്‍ഗ്രസും ആര്‍ജെഡിയും അനുവര്‍ത്തിക്കുന്ന മതേതരത്വം ന്യൂനപക്ഷങ്ങളെ ഭയത്തിലാക്കുന്നതാണ്. അവരെ സുരക്ഷയുടെ പേരില്‍ ബന്ദികളാക്കുകയാണ്.
നിതീഷ് ഇന്നത്തെ ഏറ്റവും വലിയ ദുഖകഥാപാത്രമാണ്. സദ്ഭരണവും മറ്റും അറിയാവുന്ന വ്യക്തിയാണ്. പക്ഷെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ഒരിക്കല്‍ താന്‍ എന്തിനൊക്കെ എതിരെയാണോ നിലകൊണ്ടത് അതിന്റെയൊക്കെ മുന്പില് കീഴടങ്ങുകയാണ് നിതീഷ്. മന്മോഹന് സിങിനെപ്പോലെയായിരിക്കുന്നു. അഴിമതിക്കാരനല്ല, പക്ഷെ അഴിമതി സഹിക്കുന്നു, അഴിമതി ഭരണത്തില്‍ അധ്യക്ഷനാകുന്നു. ലാലുവുമായുള്ള ഒത്തുതീര്‍പ്പോടെ ഇത് പൂര്‍ണ്ണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: