ന്യൂദല്‍ഹി: കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന രണ്ടു സ്വര്ണ്ണപ്പദ്ധതികള്ക്ക് കേന്ദ്ര മന്ത്രി സഭ അനുമതി നല്കി. സ്വര്‍ണ്ണക്കടപ്പത്രം, സ്വര്‍ണ്ണം പണമാക്കല്‍ (ഗോള്‍ഡ് മണിറ്റൈസേഷന്‍) പദ്ധതികള്‍ക്കാണ് അനുമതി.
സ്വര്‍ണ്ണക്കടപ്പത്രം
വ്യക്തികള്‍ക്ക് വര്‍ഷം 500 ഗ്രാമിന് തുല്യമായ ആര്‍ബിഐ പുറത്തിറക്കുന്ന ബോണ്ടുകളില്‍ നിക്ഷേപിക്കാം.സമയാസമയം സര്‍ക്കാര്‍ പലിശ പുതുക്കി നിശ്ചയിക്കും. കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ കടപ്പത്രം വിറ്റ് ഉടമസഥന് പണമാക്കുകയും ചെയ്യാം.
ഇൗ പദ്ധതി വഴി ഈ സാമ്പത്തിക വര്‍ഷം 15,000 കോടി രൂപ സമാഹരിക്കാനാണ് മോദി സര്‍ക്കാരിന്റെ പദ്ധതി. ഭാരതത്തില്‍ പ്രതിവര്‍ഷം ശരാശരി 300 ടണ്‍ സ്വര്‍ണ്ണമാണ് വാങ്ങുന്നത്. ഇതിന്റെ ഒരു ഭാഗം കടപ്പത്രമാക്കി വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ഭാരതത്തില്‍ ആവശ്യമുള്ള സ്വര്‍ണ്ണത്തിന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്യുന്നയാണ്. ഈ സാഹചര്യത്തില്‍ പദ്ധതി കറന്റ് അക്കൗണ്ട് കമ്മി പരിമതിമാക്കി നിര്‍ത്താന്‍ സഹായകമാകും.ബാങ്കുകളും പോസ്റ്റ് ഓഫീസുകളും നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് ഏജന്റുമാരും വഴി സ്വര്ണ്ണക്കടപ്പത്രങ്ങള് വാങ്ങാം. അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെയാണ് കാലാവധി.
സ്വര്‍ണത്തിലൂടെ വരുമാനം
വീടുകളിലും മറ്റും വെറുതേ വച്ചിരിക്കുന്ന സ്വര്‍ണ്ണം നിക്ഷേപമാക്കി അതുവഴി വരുമാനമുണ്ടാക്കാനുള്ളതാണ് ഗോള്‍ഡ് മണിറ്റൈസേഷന്‍ പദ്ധതി.
നമ്മുടെ കൈയിലുള്ള സ്വര്‍ണ്ണം (കുറഞ്ഞത് 30 ഗ്രാം എങ്കിലും)ആഭരണമായോ സ്വര്‍ണക്കട്ടിയായോ ബാങ്കിലോ മറ്റോ നിക്ഷേപിക്കാം. സ്വര്‍ണ്ണ വില ഉയരുന്നതനുസരിച്ചുള്ള തുകയും നിശ്ചിത നിരക്കിലുള്ള പലിശയും നിക്ഷേപകന് ലഭിക്കും.
കാലാവധി കഴിയുമ്പോള്‍ പണമായി മടക്കി വാങ്ങാം. ഇങ്ങനെ നിക്ഷേപായി വാങ്ങുന്ന സ്വര്‍ണ്ണം ആര്‍ബിഐക്ക് മുതല്‍ക്കൂട്ടാകും. ഇത് കടംവാങ്ങുന്നതു വഴി സര്ക്കാരനുണ്ടാകുന്ന ചെലവും കുറയ്ക്കും.
കാറ്റില്‍ നിന്ന് വൈദ്യുതി നയത്തിന് അംഗീകാരം
കാറ്റില്‍ നിന്ന് വൈദ്യുതിയുല്പ്പാദിപ്പിക്കാനുള്ള ദേശീയ നയത്തിന് കേന്ദ്ര മന്ത്രി സഭായോഗം അനുമതി നല്കി. ഇതോടെ കടലോരത്ത് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച് കറന്റ് ഉല്‍പ്പാദിപ്പിക്കാനുള്ള നോഡല്‍ ഏജന്‍സിയായി ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന് അനുമതി ലഭിച്ചു. കറന്റ് ഉല്പ്പാദിപ്പിക്കനുള്ള ചുമതല നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിന്‍ഡ് എനര്‍ജിക്കാണ്. രാജ്യവ്യാപകമായി കാറ്റില്‍ നിന്ന് വൈദ്യദുതിയുല്പ്പാദിപ്പിക്കാന് ഇതോടെ അവസരമൊരുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: